Wednesday, October 28, 2009

ശാസ്ത്രം മതം പിന്നെ ചിത്രകാരനും

ചിത്രകാരന്റെ ഈ പോസ്റ്റ് വായിച്ചപ്പോളാണ് ആളുകള്‍ ഇപ്പോഴും ശാസ്ത്രത്തേയും സാങ്കേതികതയേയും ഒന്നായാണല്ലോ കാണുന്നത് എന്ന് വീണ്ടും തോന്നിയത്. അതായത് ഇന്‍‌വെന്‍ഷനല്ല ( invention) കണ്ടെത്തലുകള്‍ (discovery) എന്ന് എന്തെ പലരും മനസ്സിലാക്കാത്തത്?.

" ശാസ്ത്രജ്ഞന് ഒരു വിശ്വാസിയാവാം എന്നാല്‍ വിശാസിക്ക് ഒരു ശാസ്ത്രജ്ഞന്‍ ആവാന്‍ പറ്റില്ല "

ഈ തത്വത്തോട് പൂര്‍ണ്ണ യോജിപ്പാണുള്ളത് കാരണം, ‍ ശാസ്ത്രജ്ഞന്‍ എന്നത് ഇന്‍‌വെന്ററെയാണെന്നും അതൊരിക്കലും ഒരു ഡിസ്കവറര്‍ അല്ലെന്നും തിരിച്ചരിയുമ്പോളാണ് മുകളിലെ തത്വത്തോട് യോജിച്ചുകൊണ്ട് ചിത്രകാരന്റെ പോസ്റ്റിനോട് വിയോജിക്കാന്‍ സാധിക്കുക.

ഒരു വിശ്വാസിയെന്നാല്‍ ഒരു പാതയില്‍ സഞ്ചരിക്കുന്നവനായതിനാല്‍ അവനറിയാത്ത ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സ്വയമുള്ള വിശ്വാസമാകുന്നതാണ് ഇതിന് കാരണം.

ഒരു ഇന്‍‌വെന്‍ഷന്‍ അടിസ്ഥാനപ്പെടുത്തിയുള്ള കണ്ടെത്തലുകാരനാണ് ഒരു സാങ്കേതിക വിദഗ്ധന്‍. അതായത് കൊളംബസ് ഒരു ഡിസ്കവറര്‍ മാത്രമേ ആകുന്നുള്ളൂ ഒരു സാങ്കേതിക വിദഗ്ധന്‍ ആകുന്നില്ല അതുപോലെത്തന്നെ ഐ എസ് ആര്‍ ഓ യിലെ ഒരു 'ശാസ്ത്രഞ്ജന്‍' ഒരു സാങ്കേതിക വിദഗ്ദന്‍ മാത്രമേ ആകുന്നുള്ളു എന്ന് ചുരുക്കം.

ഒരു സാങ്കേതിക വിദഗ്ധന് തനിക്ക് പോകേണ്ട വഴികള്‍ കൃത്യമായി നിര്‍‌വചിച്ചിട്ടുണ്ട് അയാള്‍ ആ വഴിയില്‍ മാത്രം സഞ്ചരിച്ചാല്‍ മതി. അതിനാവശ്യമായ സാമഗ്രികള്‍ക്കുള്ള / സാങ്കേതികമുണ്ടാക്കാനുള്ള ഇന്‍‌വെന്‍ഷന്‍ മുമ്പില്‍ ഉണ്ട് താനും. അതുകൊണ്ട് തന്നെ അവിടെയുള്ള ഒരു സാങ്കേതിക വിദഗ്ധന് ദൈവ വിശാസമുണ്ടായാല്‍ അതൊരിക്കലും അയാളുടെ പ്രവൃത്തിയെ ബാധിക്കുകയില്ലെന്ന് മാത്രമല്ല അയാളുടെ ഒരു പ്രവൃത്തിക്ക് തടസ്സമാകുന്നുമില്ല അതില്‍ ഒരു തെറ്റുമില്ല കാരണം ശാസ്ത്രഞന്‍ വിശ്വാസിയാവുന്നതും സാങ്കേതിക വദഗ്ധന്‍ ആവുന്നതും രണ്ടും രണ്ടാണ്.

Thursday, October 22, 2009

വിജയ ശതമാനവും പ്രൊഫെഷണലിസവും

ഡിസിഷന്‍ മേക്കിങ്ങ് ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലാണ് പ്രൊഫെഷണല്‍സിനെ ഡിമാന്റ് ചെയ്യുന്നത്. തന്റെ അറിവുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള / ഉപയോഗപ്പെടുത്താനുള്ള ഒരു വ്യക്തിയുടെ കഴിവാണ് അയാളിലെ പ്രൊഫെഷണലിസത്തെ അളക്കുന്നത്, ഇത് കൃത്യമായ ഒരു ഡെഫനിഷനായെടുക്കരുത്!.


കുറെ തിയറി പഠിച്ചത് കൊണ്ട് മാത്രം പ്രൊഫെഷണലിസം ഒരു വ്യക്തിയില്‍ ഉണ്ടാവില്ല. അത് സ്വാഭാവികമായി ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന ഒന്നാണ് പഠനകാലത്ത് അതിനൊരു ചിട്ട കൈവരുമെന്ന് മാത്രം.

ഇതുകൊണ്ടൊക്കെത്തന്നെ ഒരാളുടെ വ്യക്തിപരമായ സവിശേഷതകള്‍ക്കും ഈ വളര്‍ചയില്‍ പങ്കുണ്ടെങ്കിലും വളരുന്ന പഠിക്കുന്ന ചുറ്റുപാടാണ് കൂടുതല്‍ സ്വധീനിക്കുന്നത്.

എഞ്ചിനീയറിങ്ങ് പ്രവേശനത്തിനുള്ള എന്‍‌ട്രന്‍സ് പരീക്ഷ വലിയ സംഭവമാണെന്ന് ഞാന്‍ കരുതുന്നില്ലെങ്കിലും അതില്‍ നല്ല റാങ്ക് വാങ്ങിക്കുന്ന ഒരു കുട്ടിക്ക് കുറഞ്ഞ റാങ്ക് ലഭിക്കുന്ന കുട്ടിയേക്കാള്‍ എന്തോ ഒരു പ്രത്യേകതയുണ്ട്. ആ പ്രത്യേകത അയാളുടെ പ്രൊഫെഷണലിസത്തെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നുമുണ്ട്.

സാമാന്യം നല്ല റാങ്കുള്ള കുട്ടികള്‍ വരുന്ന സര്‍ക്കാര്‍ കോളേജുകളില്‍ കൂടുതലും ഈ ' പ്രത്യേകത' ഉള്ളവരാണെന്ന് പറയേണ്ടതില്ലല്ലോ. ഈ പ്രത്യേകതയുള്ള കുട്ടികളെല്ലാം ഒരു മിച്ചുണ്ടാകുന്ന ഒരു ആമ്പിയന്‍സാണ് / സാഹചര്യമാണ് നല്ല പ്രൊഫെഷണലുകളെ ഉണ്ടാക്കുന്നത്.

സര്‍ക്കാര്‍ കോളേജുകളില്‍ വിജയ ശതമാനം ഒരു പക്ഷെ കുറവായിരിക്കും എന്നാല്‍ അവരുമായി തുല്യമാര്‍ക്കുള്ള ഇതര സ്ഥാപനങ്ങളില്‍ നിന്നുമുള്ളവരെ അപേക്ഷിച്ച് പ്രൊഫെഷണലിസം പ്രൊഫെഷണലിസം കൂടുതലായിരിക്കും, അനുഭവം.

എന്ന് കരുതി പ്രൈവറ്റ് സ്ഥാപനങ്ങളില്‍ നിന്നും വരുന്നവരെല്ലാം മോശമെന്നോ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും വരുന്നവര്‍ നല്ലവരെന്നോ അഭിപ്രായമില്ല അതേ സമയം താരദമ്യത്തില്‍ എണ്‍പതും ഇരുപതും കൊടുക്കാനേ നിര്‍‌വാഹമുള്ളു ഒരു പക്ഷെ തൊണ്ണൂറും പത്തും.

നല്ല മാര്‍ക്കോടെ പരീക്ഷയില്‍ വിജയിച്ചാല്‍ നല്ല പ്രൊഫെഷണല്‍ ആയി എന്ന തെറ്റായ ധാരണകൊണ്ടാണ് ദുബായിലെ അച്ഛന്‍ ലക്ച്ചറെ വിളിച്ച് മകന്റെ സെഷണല്‍ മാര്‍ക്ക് മുഴുവന്‍ കൊടുക്കാന്‍ പറയുന്നത്.

പ്രൊഫെഷണല്‍ എന്തെന്ന് കൃത്യമായി മനസ്സിലാക്കുകയും അത് ലഭ്യമാക്കാന്‍ സഹായകരമായ 'ഒന്നിന്റെ' കുറവ് തങ്ങളുടെ പ്രൈവറ്റ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് കുറവാണെന്ന് തുറന്ന മനസ്സോടെ സമ്മതിക്കുകയും ചെയ്താല്‍ മുമ്പെ സൂചിപ്പിച്ച പത്തിനെ ഇരുപതും മുപ്പതും ഒക്കെയാക്കാന്‍ സാധിച്ചേക്കും ബാക്കിയുള്ളവരെ പത്താം ക്ലാസ്സിലെ സുരേഷ് കുറച്ച് ഇലക്ട്രിക്കല്‍ തിയറി പഠിച്ച അവസ്ഥയില്‍ പുറത്ത് വരട്ടെ! എന്തൊക്കെ കുറവുണ്ടാവട്ടെ സര്‍ക്കാര്‍ കോളേജുകള്‍ നല്‍കുന്ന ഒരു ആമ്പിയന്‍സ് ഉണ്ടല്ലോ അത് എത്ര ചിലവാക്കി വലിയ ലാബുണ്ടാക്കിയാലും ലഭിക്കില്ല.

കൂതറതിരുമേനിക്ക്

എന്റെ ബ്ലോഗില്‍ പരാമര്‍‌ശിക്കപ്പെടാന്‍ കൂതറ അവലോകനം എന്ന താങ്കളുടെ ബ്ലോഗില്‍ ഉള്ളടക്കം ഉണ്ടായതിനാലല്ല മറിച്ച് ഇന്നത്തെ കൂതറ അവലോകനത്തില്‍ എന്നെ പരമാര്‍ശിച്ചതിനാലും അവിടെ കമന്റ് മോഡറേഷന്‍ വെച്ച് കന്റ് പുറത്ത് വിടാത്തതിനലും ഇവിടെ പോസ്റ്റുന്നു.


കൂതറതിരുമേനി,

പരാമര്‍ശിച്ച പോസ്റ്റില്‍ ഞാനായിരുന്നല്ലോ പോലീസ്, വിമര്‍ശനത്തിന് ഞാന്‍ എതിരല്ല വിമര്‍ശനം എഴുത്തുകാരനെ വളര്‍ത്താനാവണം തളര്‍ത്താനാവരുത്. അവിടെ നടന്നത് എഴുത്തുകാരനെ വളര്‍ത്തുന്ന തരത്തിലുള്ളതായിരുന്നു എന്ന് പറയുന്ന താങ്കളുടെ വായനയുടെ കുഴപ്പമാണ്. തികച്ചും വ്യക്തിഹത്യയായേ അവിടെയുള്ള ' വിമര്‍ശനത്തെ' എനിക്ക് കാണാന്‍ പറ്റൂ.

വിമര്‍ശനം എന്നത് എഴുത്തുകാരനെ നന്നാക്കാനാണെന്ന് എനിക്കഭിപ്രായമില്ല വായനക്കാരന്റെ താത്പര്യം സം‌രക്ഷിക്കപ്പെടാത്തതിലുള്ള ഒരു കുണ്ഠിതപ്പെടുലായേ ഞാന്‍ കാണുന്നുള്ളൂ അത് പ്രകടിപ്പിക്കുന്നതിലെ ശൈലി തികച്ചും അയാളുടെ വ്യക്തിത്വത്തെ കാണിക്കും.

സഗീറിനെയെന്നല്ല ഏതൊരാളെയും അത് നടുറോട്ടിലായാലും ഇഷ്ടമല്ലാത്ത രീതിയില്‍ പറയുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പ്രതികരിക്കും അതിനിനി ബൂലോക പോലിസാണെന്നോ പട്ടാളമാണെന്നോ പറഞ്ഞാല്‍ ,
I just Don't care. കുറച്ചുകാലമായി കൂതറതിരുമേനീ ഇവിടെ എന്തെല്ലാം കണ്ടിരിക്കുന്നു കേട്ടിരിക്കുന്നു.

Saturday, October 17, 2009

ലൗഡ് speaker

ജബല്‍ അലി ഡോണിയയിലിരുന്ന് സിനിമ കാണുമ്പോള്‍ തൃശ്ശൂര്‍ ജോസിലോ രാം ദാസിലോ ഒക്കെ കാണുന്നതുപോലെയാണ്. ലൗഡ് സ്പീക്കര്‍ വന്നാല്‍ കാണണമെന്നാദ്യമേ ഉറപ്പിച്ചിരുന്നു. തീയേറ്ററില്‍ കയറുന്നതുവരെ മമ്മുട്ടിയാണ് നായകന്‍ എന്നതൊഴിച്ച് മറ്റൊന്നും അറിയില്ലായിരുന്നു.

തുടക്കത്തില്‍ സിറ്റിയിലെ ലൈറ്റുകള്‍ ബ്ലര്‍ ചെയ്ത് ഒരുമിപ്പിക്കുന്നതും പിന്നീട് വ്യക്തതയോടെ ഓരോന്നായി തന്നെ നില്‍ക്കുകയും ചെയ്യുന്നതില്‍ നിന്നും അതുമായി സിനിമക്ക് വലിയ ബന്ധമുണ്ടെന്നൊന്നും ആദ്യം തോന്നിയില്ലെങ്കിലും ഫ്ലാറ്റ് സമുച്ഛയത്തിലെ പല താമസക്കാരെത്തന്നെയല്ലെ സിനിമാക്കാരന്‍ ഉദ്ദേശിച്ചിരിക്കുക എന്ന് പിന്നീട് തോന്നി.

സ്വന്തക്കാരും ബന്ധക്കാരുമായിട്ടൊന്നുമാരുമില്ലാത്ത, സാമാന്യം പ്രായമുള്ള ഒരാളുടെ ആശുപത്രി കിടക്കയില്‍ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. റെയര്‍ ബ്ലഡ് ഗ്രൂപ്പിലുള്ള അയാള്‍ക്കാവശ്യമായ വൃക്ക ദാദാവായാണ് മമ്മുട്ടിയുടെ കഥാപാത്രം മൈക്ക് രംഗപ്രവേശനം ചെയ്യുന്നത്. ഒരുമിച്ചുള്ള കുറച്ചു ദിവസത്തെ ജീവിതത്തിലൂടെ മമ്മുട്ടിയുടെ കഥാപാത്രം രോഗിയിലും മറ്റും വരുത്തുന്ന മാറ്റങ്ങളും, സൗഹൃദവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം.

ഒരു ആവറേജ് സിനിമയില്‍ പെടുത്താന്‍ പോലും ഈ സിനിമാക്കാവാതെ പോകാന്‍ കാരണം കഥയുടെ/ഉള്ളടക്കത്തിന്റെ ആഴക്കുറവല്ല മറിച്ച് അനാവാശ്യമായ പല ഉള്‍പ്പെടുത്തലുമാണ്. കാമ്പുള്ള ഹാസ്യം നായകനിലൂടെത്തന്നെ ഉള്‍ക്കൊള്ളിക്കാന്‍ സാഹചര്യമുണ്ടായിട്ടും അത് കാണാതെയോ അറിയാതെയോ തമാശക്ക് വേണ്ടി തമാശ ഉള്‍പ്പെടുത്തുന്ന തൊണ്ണൂകളിലെ പല സിനിമകളേയും ഓര്‍മ്മിപ്പിക്കുമാറ് വെഞ്ഞൂറാമൂടിനേയും മറ്റും ഉള്‍പ്പെടുത്തിയിരിക്കുന്നു.

നാല്‍‌പത്തിയാറ് വര്‍ഷം അമേരിക്കയില്‍ ജീവിക്കുന്ന ഒരു മലയാളിക്ക് സ്വാഭാവികമായും ഉണ്ടാവാവുന്ന 'തനിമയില്ലായ്മ' രോഗിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നയാളുടെ അഭിനയത്തിലുള്ള അനായാസ്യക്കുറവ് ഗുണം ചെയ്യുന്നുണ്ട് അതേസമയം ഇത് യഥാര്‍ത്ഥ അഭിനയമായിരുന്നെകില്‍ ഇന്‍‌ഡ്യ കണ്ട ഏറ്റവും നല്ല നടനായിരിക്കും അയാള്‍!

ഒരു നാട്ടിന്‍ പുറം അച്ചായനെ അവതരിപ്പിക്കുന്ന മമ്മുട്ടിതന്നെയാണീ സിനിമയിലെ ഹൈ ലൈറ്റ്.ഇടക്കൊരു ദിവസം രാവിലെ ഫ്ലാറ്റിന് പുറത്തുള്ള തട്ടുകടയില്‍ നിന്നും ചായകുടിച്ചതിന് ശേഷം തിരികെ പോകുമ്പോള്‍ ജോഗ്ഗിങ്ങിനിറങ്ങിയവരുടെ ഒപ്പം ഏന്തിവലിച്ച് നടക്കുന്ന മമ്മുട്ടിയുടെ പിന്നില്‍ നിന്നുമുള്ള ഷോട്ടൊക്കെ ഉത്തമ ഉദാഹരണം.


സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ ഇടക്കൊക്കെ മുന്നാഭായിയെ ഓര്‍മ്മ വന്നത് രണ്ടിലേയും നായിക ഒന്നായതുകൊണ്ട് മാത്രമാണോ?എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെപ്പോലുണ്ടോ?

****************

ഈയിടെയായി ഇംഗ്ലീഷ് സിനിമകള്‍ കാണുന്ന ദുസ്വഭാവം കൂടുതലാണ് അതും പഴയവ അതില്‍ നിന്നും മനസ്സിലാക്കിയ ഒരു കാര്യം മോശമല്ലാത്ത ഒരു വിഭാഗം മലയാള സിനിമകളും ഇംഗ്ലീഷില്‍ നിന്നും 'യാദൃശ്ചികത' ഉള്‍ക്കൊണ്ട് ഉണ്ടാക്കിയതാണെന്നതാണ്. ചിലതില്‍ ഈ 'യാദൃശ്ചികത' വളരെ കൂടുതലാവുമ്പോള്‍ മറ്റു ചിലതില്‍ ചില സീനുകളോ പാട്ടുകളോ അടര്‍ത്തി വെച്ചിരിക്കുന്നു എന്നുമാത്രം.

Friday, October 09, 2009

മാതൃഭൂമിക്ക് പിന്നാലെ ഏഷ്യാനെറ്റും!

ഇന്ന് രാവിലെ പ്രക്ഷേപണം ചെയ്ത ഗള്‍ഫ് റൗണ്ടപ്പില്‍ നാസയുടെ ക്യാമ്പില്‍ പങ്കെടുത്ത മലയാളി പയ്യനെ പരിചയപ്പെടുത്തിയിരുന്നു.ഒന്നും പറയാനില്ല കഷ്ടം!

Saturday, October 03, 2009

പ്രവാസികളുടെ ഒരു കാര്യൈ.

ചിലവ് ചുരുക്കലിന്റെ ഭാഗമായി എയര്‍ ഇന്‍‌ഡ്യയുടെ ഓഫീസ് ദുബായില്‍(?) നിന്നും മാറ്റുകയാണത്രെ. ഇതിനെക്കുറിച്ച് പ്രവാസികളുടെ അഭിപ്രായ പ്രകടനം കണ്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി.

കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്‍ മാരണമെന്നും പുനപരിശോധിക്കണമെന്നുമൊക്കെ ആവശ്യപ്പെടുന്നതിനിടയില്‍ ഒരു പ്രവാസി, '.....അങ്ങിനെ പ്രവാസികളായ ഞങ്ങളെ സഹായിക്കണ'മെന്നുമൊക്കെ പറയുന്നതുകേട്ടു.

നാലോ അഞ്ചോ ആളുകളില്‍ ഒരാളുപോലും തീരുമാനം ശെരിയാണെന്ന് പറഞ്ഞില്ല, അമ്മയെതല്ലിയാലും രണ്ടഭിപ്രായമുള്ളപ്പോള്‍ ഏഷ്യാനെറ്റ് തിരഞ്ഞുപിടിച്ച് അഭിപ്രായ സമന്വയം നടത്തിയതാണോ എന്നുപോലും തോന്നിപ്പോയി.

പതിമൂന്ന് കൊല്ലത്തൊളമായ ഒരു പ്രവാസിയായ എനിക്കിന്നേവരെ പ്രസ്തുത എയര്‍ ഇന്‍‌ഡ്യ ഓഫീസുമായൊരിക്കല്‍ പോലും പോകേണ്ടിയോ/ അവരുടെ സര്‍‌വീസ് ലഭിക്കുകയോ/ ആവശ്യമോ വന്നിട്ടില്ല. വളരെ അടുത്ത സുഹൃത്ത്‌ക്കളുടെ അനുഭവവും തിരിച്ചല്ല.

ഇനീപ്പോ ഈ ഓഫീസ് പ്രത്യേകം വല്ല പ്രവാസികള്‍ക്കും വല്ല സഹായ/ സര്‍‌വീസും നല്‍കുന്നുണ്ടോ ആവോ?

അല്ല ഈ ഓഫീസ് നിലനിര്‍‌ത്തുന്നത് കൊണ്ട് ഏത് പ്രവാസിക്കാണോ ഗുണമുണ്ടാകുക? അറിയന്‍‌ വേണ്ടി ചോദിച്ചതാണ്.