Monday, August 17, 2009

ആസിയന്‍ കരാര്‍ - രാഷ്ട്രീയവും ഗുണ്ടായിസവും

ആസിയന്‍ കരാറിനെയൊ ഇതര സ്വതന്ത്ര കരാറുകളുടെ ഗുണ ദോഷങ്ങളെപറ്റിയോ വിശകലം ചെയ്യാന്‍ ഞാന്‍ ആളല്ല. ഇത്തരം കരാറുകള്‍ വന്നാല്‍ എന്തൊക്കെയോ സംഭവിക്കും എന്നും പറഞ്ഞ് വാളെടുക്കുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ വന്ന ഒരു 'സാദാ' ആളിന്റെ ചിന്തകളാണ് ഇവിടെ പങ്ക് വെക്കുന്നത്.ഇന്ന് പ്രവാസിയാണെങ്കിലും ഒരു കര്‍ഷകന്റെ മകനായി ജനിച്ച എനിക്ക് ഭാവിയില്‍ കേരളത്തില്‍ ത്തന്നെയാണ് ജീവിക്കേണ്ടതെന്നതും കൂടി ചിന്തിക്കുമ്പോളാണ് എന്റെ ചിന്തകള്‍ക്ക് തീവ്രത കൂടുന്നതും.

ഇന്നത്തെ അനുഭവം വെച്ച് സ്വല്‍‌പ്പം കൃഷിയിടവും പറമ്പുള്ള ഞാന്‍ പോലും അടുത്ത വര്‍ഷം കൃഷി ചെയ്യില്ല കാരണം ഭീമമായ നഷ്ടം തന്നെ!. തുടര്‍ച്ചയായി വര്‍ഷത്തില്‍ മുപ്പതിനായിരത്തിലധികം രൂപ ചിലവാക്കിയ എനിക്ക് കിട്ടിയ വരുമാനം പരമാവധി എഴുനൂറ് രൂപയാണ്. ഇറക്കിയ പൈസയെങ്കിലും തിരിച്ച് കിട്ടുമായിരുന്നെങ്കില്‍ ഒരു പൊതുപ്രവര്‍ത്തനം എന്ന രീതിയിലെങ്കിലും ഞാന്‍ കൃഷി ചെയ്തേനെ.എല്ലാവരും പറയുന്ന ഒരു തമാശയുണ്ട് വിലക്കുറവാണ് കൃഷി നശിക്കാന്‍ കാരണമെന്ന്! ഒരാഴ്ത്തെ പച്ചക്കറി ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിവരുമ്പോള്‍ കീശ കാലിയാവുന്നത് ചിലവാക്കുന്നവനല്ലെ അറിയൂ.

പിന്നെ എന്താണ് കൃഷി നഷ്ടത്തിലാവാന്‍ കാരണം? കൂലി ഒടുക്കത്തെ കൂലി. യാതൊരു മാനദണ്ടവുമില്ലാത്ത അനുപാദമില്ലാത്ത കൂലി മാത്രമല്ല പണിക്ക് ആളെകിട്ടാത്തതുമൊക്കെയാണീ നഷ്ടത്തിന് ഞാന്‍ കാണുന്ന കാരണം. ഇനി ആളെ കിട്ടിയെന്ന് തന്നെ വെക്കുക എത്രപേര്‍ കൂലിക്കനുസരിച്ച് പണിയെടുക്കുന്നുണ്ട്?

ഒരു സുഹൃത്തിന്റെ അനുഭവം പറയട്ടെ, തെങ്ങില്‍ നിന്നും തേങ്ങ വീണ് തുടങ്ങിയിരിക്കുന്നു സ്ഥിരമായി തേങ്ങ ഇടുന്നയാള്‍ 'നാളെ, നാളെ' പറയാന്‍ തുടങ്ങിയീട്ട് കുറെയായി. പുറത്തുനിന്നും ആളെകൊണ്ട് വന്ന് തേങ്ങയിട്ടാല്‍ അതിന്റെ പുലിവാലറിയുന്നതിനാല്‍ വീഴുന്ന തേങ്ങ കൂട്ടിവെച്ചു. ഒരു മാസം കഴിഞ്ഞാണ് കക്ഷി വന്നതും തേങ്ങയിട്ടതും കാരണം, മൂപ്പര്‍ ഒരു പറമ്പില്‍ പരിപാടി കഴിച്ചാല്‍ നല്ല കൂലികിട്ടും അതു ചിലവായിട്ട് വേണ്ടേ!.

സ്വതന്ത്രകരാര്‍ പ്രാവര്‍ത്തികമായാല്‍ അമ്പതുരൂപ വിലയുള്ള വെളിച്ചെണ്ണ പത്തുരൂപക്ക് കിട്ടും( ഉദാഹരണമാണ് കൃത്യമല്ല). മലേഷ്യക്കാരന് പത്തുരൂപക്ക് കേരളത്തില്‍ വെളിച്ചെണ്ണ ഇറക്കുമതിചെയ്ത് വില്‍ക്കാം, കേരളക്കാരന് കേരളത്തില്‍ ഉണ്ടാകുന്ന കൊപ്ര ആട്ടിയാല്‍ അതിന്റെ വില അമ്പതുരൂപ. എന്തായിരിക്കും ഈ വ്യത്യാസത്തിന് കാരണം?( പൊതു വിപണിയില്‍ വില്‍ക്കുന്നതവിടെ നില്‍ക്കട്ടെ അതൊക്കെ വല്യ 'ചിന്തകര്‍' ബുദ്ധിജീവികള്‍ ചെയ്യുക)

മലേഷ്യക്കാരന്റെ കൂലി? പ്രവര്‍ത്തന ക്ഷമത? അവര്‍ മെഷിനറി ഉപയോഗിക്കുന്നത്? ലഭിക്കുന്ന തേങ്ങയുടെ ഗുണ നിലവാരം? അതെന്തോ ആവട്ടെ ഈ വ്യത്യാസത്തുക ആരുടെ തലയിലാണ് വരുന്നത്?
ഞാന്‍ സാധനം ഇത്ര വിലക്കുണ്ടാക്കും, നിങ്ങള്‍ അതു വാങ്ങിയേ തീരൂ, വിലകുറച്ചിട്ട് ഇവിടെ അരും വില്‍ക്കാമെന്നുകരുതേണ്ട , ഒരു ചെറിയ ഗുണ്ടായിസമല്ലെ ഇത്?

സ്വതന്ത്രകരാര്‍ വന്നാല്‍ കൃഷിക്കാര്‍ പട്ടിണി കിടക്കും ആത്മഹത്യ ചെയ്യും എന്നൊക്കെ പറയുന്നത് കേട്ടാല്‍ തോന്നും കേരളത്തിലെ തൊണ്ണൂര്‍ ശതമാനം പേരും കൃഷിക്കാരാണെന്ന്. ഒരു ദിവസം തമിഴ്നാട് കേരള റോട് അടച്ചാല്‍ അന്ന് നിന്നു കേരളീയന്റെ ഭക്ഷണം, എന്നിട്ട് വലിയ വീമ്പ് പറയുന്നു.

തമിഴ്നാട് ഉഗാണ്ടയിലോ അന്റാര്‍ട്ടിക്കയിലോ ഒന്നുമല്ലല്ലോ നമ്മുടെ ഇന്‍‌ഡ്യയില്‍ അതും തൊട്ടടുത്ത സ്ഥലമല്ലെ പിന്നെ എന്തുകൊണ്ടാണ് അവിടെ കേരളത്തില്‍ നിന്നും വ്യത്യസ്ഥമാകുന്നത്? ഇതിനെ ന്യായീകരിക്കാന്‍ കുറെ ' ബൂര്‍ഷ്വാ' വാക്കുകള്‍ ഉണ്ടാകുമെന്നറിയാം ഒപ്പം മലയാളികള്‍ വിദ്യാഭ്യാസമുള്ള സ്വന്തം അവകാശത്തെപറ്റി ബോധമുള്ള പിന്നെ എന്തൊക്കെയുള്ള മഹാന്‍ മാരാണെന്നും!

സ്വയം പര്യാപ്തമായ ഒരു രാജ്യത്ത് വില്‍‌ക്കുന്നവനും വാങ്ങുന്നവനും എന്നും സംതൃപ്തനായിരിക്കും അതുകൊണ്ട് തന്നെ അവിടെ പുറത്തുനിന്ന് എന്തുവന്നാലും അവയൊക്കെ തിരസ്കരിക്കപ്പെടും അതേസമയം സ്വയം പര്യാപ്തമല്ലാത്ത ഒരു രാജ്യത്ത് എത്ര എതിര്‍പ്പുകളുണ്ടായാലും അവയൊക്കെ തരണവും ചെയ്യപ്പെടും.ഞാനുണ്ടാക്കുന്ന സാധനം ആളുകള്‍ വാങ്ങണമെങ്കില്‍ ഗുണനിലവാരമുള്ള സാധനം ചുരുങ്ങിയ വിലക്ക് എനിക്കുണ്ടാക്കാനാവണം അതാണ് ന്യായം.

അംബാസഡര്‍ കാറുകളും മഹീന്ദ്രയുടെ ജീപ്പും മാരുതി കാറും മാത്രം ഉണ്ടായിരുന്ന ഇന്‍‌ഡ്യയില്‍ ഇന്നെത്ര കാറുകളുണ്ട്? സ്വതന്ത്രകരാറുകള്‍ തന്നെയല്ലെ ഒരു 'വിധത്തില്‍' ( വിമര്‍ശിക്കുമ്പോള്‍ കൃത്യമായി വായിക്കാനപേക്ഷ!) സാന്‍ഡ്റോയും ടൊയോട്ടയും മറ്റിതര രാജ്യ കാറുകളും ഇന്‍‌ഡ്യയില്‍ വരാന്‍ കാരണം? എന്നിട്ടെന്തായി? മഹീന്ദ്രയും മാരുതിയും ഒക്കെ അടച്ചിട്ടോ? അവര്‍ പുതിയവ ഇറക്കി അപ്പോള്‍ ആര്‍ക്കാണ് ഗുണം ഉണ്ടായത്? തുടക്കത്തിലെ വിലയാണോ ഇന്ന് പുറം രാജ്യകാറുകള്‍ക്കുള്ളത്? കാറിന്റെ കാര്യം ഒരുദാഹരണമായി പറഞ്ഞെന്നുമാത്രം.

പേരില്‍ പോലും സ്വയം പര്യാപ്തമല്ലാത്ത കേരളത്തില്‍ നല്ലൊരു കൂട്ടം ജനങ്ങള്‍ക്ക് സന്തോഷം നല്‍കാനെങ്കിലും സ്വതന്ത്രവിപണന കരാറുകള്‍ സഹായിക്കും കാരണം എങ്ങോ കഷ്ടപ്പെട്ട് അധാനിച്ചുണ്ടാക്കിയ പണം കുറച്ചുപയോഗിച്ചവന് പലതും വാങ്ങാന്‍ പറ്റും. ലോകം ചെറുതാവുന്ന ഈ കാലത്ത് ഇന്‍‌ഡ്യക്ക് മാറിനില്‍ക്കാന്‍ പറ്റില്ല. ആരെന്തൊക്കെ പറഞ്ഞാലും കേരളം കൂടുതല്‍ കണ്‍സ്യൂമര്‍ സ്റ്റാറ്റസിലേക്ക് നീങ്ങും കാരണങ്ങള്‍ പലത്. അവ മനസ്സിലാക്കി അവ തിരുത്താന്‍ തയ്യാറെടുക്കുകയാണ് വേണ്ടത്.

സ്വതന്ത്രവിപണന കരാറുകളെ എതിര്‍ക്കുന്നതിന് മുമ്പ്, കേരളത്തില്‍ എത്രപേര്‍ കര്‍ഷകരാണെന്നും മറ്റുള്ളവര്‍ എത്രപേരാണെന്നും അനുപാദമായി ആര്‍ക്കാണ് നഷ്ടമെന്നും ചിന്തിക്കൂ. കേരളത്തില്‍ ഇന്നുള്ള എഞ്ചിനീയര്‍ / ഡോക്ടര്‍ കൃഷിയല്ലാതെയുള്ള കൃഷിക്ക് ഇത്തരം ഒരു കരാര്‍ വരുത്തുന്ന നഷ്ടവും ലാഭവും കണക്കാക്കി നഷ്ടം കുറക്കാനുള്ള മാര്‍ഗ്ഗമന്വേഷിക്കൂ അതൊരിക്കലും അതിനെ എതിര്‍ത്തായിരിക്കരുത് കാരണം അതിന്റെ ഗുണഭോക്താക്കളും ഉണ്ടെന്നതുതന്നെ.

32 comments:

തറവാടി said...

"ആസിയന്‍ കരാര്‍ - രാഷ്ട്രീയവും ഗുണ്ടായിസവും"

അരവിന്ദ് :: aravind said...

കപ്യൂറ്റര്‍ വന്നത് കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയിലായി ജോലി പോയി ആത്മഹത്യ ചെയ്ത കേരളത്തില്‍ ആസിയാന്‍ കരാര്‍ ഒരു വന്‍ അത്യാഹിതമാണ്. അല്ലേ??

കേട്ടിടത്തോളം കൃഷി ഉത്പന്നങ്ങള്‍ പ്രൊട്ടക്റ്റ് ചെയ്തിട്ടുണ്ടെന്നാണല്ലോ കേട്ടത്?
ഇലക്ട്രോണിക്സ് പോലെയുള്ള സംഗതികള്‍ക്കാണ് കരാര്‍ എന്നു കേട്ടു?

ഈ ആസിയാന്‍ കരാര്‍ വരുമ്പോള്‍ കേരളത്തിലുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്ക് മറ്റു വിപണികളും തുറന്നു കിട്ടും എന്നത് ആരും എന്തേ കാണുന്നില്ല? അവരുമായി മത്സരിക്കാതെ തോല്‍‌വി അങ്ങ് സമ്മതിച്ച് ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ച് പോകുന്നതാണോ എളുപ്പം!

Unknown said...

തറവാടീ, ആസിയന്‍ കരാറിനെ കാര്യമായി ആരും എതിര്‍ത്തിട്ടില്ല. പിന്നെ ഇടത്പക്ഷം, എതിര്‍ത്തില്ലെങ്കില്‍ അവരെന്തോന്ന് ഇടത്പക്ഷം. അതവര്‍ക്ക് ഒരു വഴിപാട് പോലെയാണ്. അവര്‍ എതിര്‍ത്തില്ലെങ്കില്‍ അതില്‍ എന്തോ പന്തികേട് നാം കാണണം. കേരളം കണ്‍സ്യൂമര്‍ സ്റ്റേറ്റ് ആണെന്ന് അഭിമാനപൂര്‍വ്വം പറയാറുള്ളതും ഈ ഇടത് പക്ഷം തന്നെ. എന്തായാലും കേരളത്തിലെ ഉപഭോക്താക്കളുടെ ഭാഗ്യം,ആസിയന്‍ കരാറിനെ ഇടത് പക്ഷം എതിര്‍ത്ത് കിട്ടി. അപ്പോള്‍ ഈ കരാര്‍ കുഴപ്പമില്ല എന്ന് വിശ്വസിക്കാം.

തറവാടി said...

അരവിന്ദാ,

കേരളത്തില്‍ കര്‍ഷകര്‍ - കണ്‍സ്യൂമര്‍ അനുപാതം നോക്കിയാല്‍ ഈ എതിര്‍പ്പുകളുടെ അര്‍ത്ഥമില്ലായ്മ മനസിലാവും.

കമ്പ്യൂട്ടറോ!! അപ്പോ മറ്റുള്ളവയൊക്കെ മറന്നോ?ഇവര്‍ എതിര്‍ത്ത എന്തെങ്കിലും കാര്യം പിന്നീടിവര്‍ തന്നെ പേര് മാറ്റി നടത്താതിരുന്നിട്ടുണ്ടോ?

നടപ്പിലാക്കാത്തതുകൊണ്ട് ഗുണമുണ്ടായ എന്തെങ്കിലും സംഭവമുണ്ടോ? എന്തിനേയും എതിര്‍ക്കുക ആടിനെ പട്ടിയായികണ്ട് വിഷമുള്ളതെന്ന് വിളിച്ചുപറയുക.

ദുബായില്‍ ഇന്‍‌ഡ്യന്‍ രൂപ ഇരുപത് ലക്ഷത്തില്‍ താഴെ ഹമ്മര്‍ ലഭിക്കുന്നു, ഇതേ സാധനം ഇന്‍ഡ്യയില്‍ കിട്ടാന്‍ അമ്പതില്‍ കൂടുതല്‍ കൊടുക്കണം, ആധികാരികമല്ല.

ഒരു സ്വതന്ത്ര-ലളിത കരാറിലൂടെ ഹമ്മര്‍ ഇന്‍‌ഡ്യയില്‍ ഇരുപത്തഞ്ച് ലക്ഷത്തിന് ലഭിക്കുന്നതുകൊണ്ട് ആര്‍ക്കാണ് നഷ്ടം ആര്‍ക്കാണ് ലാഭം?

എനിക്ക് ഒരു പ്രോഡക്റ്റ് നല്ല ഗുണത്തോടെ വിലക്കുറവില്‍ ഉണ്ടാക്കാന്‍ സൗകര്യമില്ല, നിങ്ങള്‍ അതുപയോഗിച്ചേതീരൂ! പുറത്തുനിന്നും നല്ലതിവിടെ ഇറക്കിയാല്‍ ചുട്ടുകളയും!

തറവാടി said...

സുകുമാരേട്ടാ,

എന്തിനാ അധികം? എതിര്‍ക്കാന്‍ അവര്‍ മാത്രം മതിയല്ലോ!

അരവിന്ദ് :: aravind said...

"എനിക്ക് ഒരു പ്രോഡക്റ്റ് നല്ല ഗുണത്തോടെ വിലക്കുറവില്‍ ഉണ്ടാക്കാന്‍ സൗകര്യമില്ല, നിങ്ങള്‍ അതുപയോഗിച്ചേതീരൂ! പുറത്തുനിന്നും നല്ലതിവിടെ ഇറക്കിയാല്‍ ചുട്ടുകളയും"

കറക്റ്റ്...പണ്ടൊക്കെ നാട്ടില്‍ കിട്ടിക്കൊണ്ടിരുന്ന ബിസ്കറ്റ്, കോള, ജ്യൂസ് (അന്നുണ്ടായിരുന്നോ), തുണി, കാറ് എന്നിവയുടെ ക്വാളിറ്റി ഓര്‍ക്കുന്നോ? ഒരു മാതിരി പൂട്ടിയിട്ട് ബലമായി വാങ്ങിപ്പിക്കുന്ന പരിപാടി ആയിരുന്നു.
നാട്ടിലെ ബിസിനസ്സ് പുറത്തു നിന്ന് മത്സരം വന്നാല്‍ പൊട്ടാനൊന്നും പോണില്ല, നല്ല കണ്‍സ്യൂമര്‍ ഓറിയന്റടായി മത്സരിച്ചാല്‍ മതി. അതെങ്ങനെ എങ്ങനെ എളുപ്പത്തില്‍ മനുഷ്യരെ പറ്റിച്ചു കാശുണ്ടാക്കാം എന്നല്ലേ! (പൊതുവായി പറഞ്ഞതാണ്, എങ്കില്‍ അടച്ചാക്ഷേപിച്ചതുമല്ല)

തറവാടി said...

എന്തിനാ അധികം പറയുന്നെ, , മാരുതിയുടെ സ്വിഫ്റ്റും, ടാറ്റയുടെ ഇന്‍‌ഡിക്കയും പുതിയ എസ്.യു.വിയും , മഹീന്ദ്രയുടെ സൈലൊയും സ്കോര്‍പ്പിയോയുമൊക്കെ ഇന്‍‌ഡ്യന്‍ നിര്‍മാതാക്കള്‍ ഉണ്ടാക്കാന്‍ പ്രധാന കാരണം പുരം ലോകത്തെ കാറുകള്‍ നാട്ടില്‍ ഇറങ്ങിയതുതന്നെയാണ്.

ഇല്ലായിരുന്നെങ്കില്‍ ഇന്നും അംബാസഡ്ഡര്‍ കാറും മാരുതി 800 ഉം മഹീന്ദ്രയുടെ പഴയ ട്രാക്സും മൊക്കെ നിര്‍ബന്ധപൂര്‍‌വ്വം ഉപയോഗിക്കേണ്ടിവന്നേനെ. അപ്പോ ചോദിക്കും യാത്രചെയ്യാനല്ലെ കാറ് അതിപ്പോ ഏതായാലെന്താ എന്ന്!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

K.P.S.(കെ.പി.സുകുമാരന്‍) said...

തറവാടീ, ആസിയന്‍ കരാറിനെ കാര്യമായി ആരും എതിര്‍ത്തിട്ടില്ല. പിന്നെ ഇടത്പക്ഷം, എതിര്‍ത്തില്ലെങ്കില്‍ അവരെന്തോന്ന് ഇടത്പക്ഷം. അതവര്‍ക്ക് ഒരു വഴിപാട് പോലെയാണ്.

തറവാടി said...

സുകുമാരേട്ടാ,

എന്തിനാ അധികം? എതിര്‍ക്കാന്‍ അവര്‍ മാത്രം മതിയല്ലോ!



ഇടതു പക്ഷം മാത്രമല്ലല്ലോ സുകുമാരൻ ചേട്ടാ...താങ്കളുടെ നേതാക്കന്മാരായ വയലാർ രവിയും ആന്റണിയും മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു എന്നാണല്ലോ പത്ര വാർത്തകൾ...കെപി.സി.സി എന്തിനാണ് കരാറിൽ “ആശങ്ക” രേഖപ്പെടുത്തിയത്?


വിശദമായ ഈ പോസ്റ്റ് എഴുതിയ ആളും ഇടതു പക്ഷമാണോ എന്നറിയില്ല.

നന്ദി ആശംസകൾ .......!

ജ്നാനശൂന്യന്‍ said...

സുനില്‍ കത്തി നെഞ്ചിന്റെ ഇടതുവശത്തു തന്നെ കേറ്റി.:)

തറവാടി said...

സുനില്‍, കെ.പി.എസിന്റെ മറുപടിക്ക് ഒരു ശൈലിയില്‍ പറഞ്ഞന്നെയുള്ളൂ. കേരള കോണ്‍ഗ്രസ്സ് കാരന്റെ 'ആശങ്ക'ക്ക് വലിയ വിലയൊന്നും ഞാന്‍ കലിപ്പിക്കുന്നുമില്ല. :)

ഈ വിഷയത്തില്‍ ഏത് രാഷ്ട്രീയപാര്‍ട്ടിക്കും എതിരെ നില്‍ക്കാനെ എനിക്കാവൂ, ഉമ്മനായാലും കരുണാകരനായാലും.

Manoj മനോജ് said...

സുനിലേ, ശ്ശോ എഴുതാന്‍ താഴോട്ട് വന്നതേയുള്ളൂ.... സുനില്‍ അത് എഴുതി... :) ഇനി ആന്റണി അങ്ങിനെയേ പറയൂ പണ്ടത്തെ ചൊമപ്പന്‍ ശിലം കൊണ്ട് എന്ന് വേണമെങ്കില്‍ ഒരു നമ്പര്‍ ഉടനെ പ്രതീക്ഷിക്കാം :)

എന്തായാലും തറവാടിക്ക് നന്ദി.... താങ്കള്‍ കാരണം ഒന്ന് നല്ലവണ്ണം പരിതി. കിട്ടിയ വിവരങ്ങള്‍ ഉടനെ പോസ്റ്റാക്കാം... മറ്റൊരു കാര്യം കൂടി. പുതിയ കേരള കര്‍ഷകര്‍ നെല്ലും പച്ചക്കറിയും മാത്രം ഉണ്ടാക്കുന്നവരല്ല എന്നും കേരളത്തില്‍ നിന്ന് എന്താണ് ഭൂരിപക്ഷമായി കയറ്റ് മതി ചെയ്യുന്നത് എന്നും വല്ലപ്പോഴും അറിഞ്ഞിരിക്കുന്നത് നല്ലതാണ് :)

കെ.പി.എസ്സ്., ഇന്ത്യക്കാരെ പറ്റിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസ്സിന് ഉപേക്ഷിക്കുവാന്‍ കഴിയുമോ? ഈ ഇടതന്മാര്‍ക്ക് പിന്നെ പതുക്കയേ പ്രതികരണം വരൂ. 2003ല്‍ ബാലിയില്‍ വെച്ച് വാജ്പെയി ഇവരുമായി കരാര്‍ ഒപ്പിട്ടപ്പോള്‍ പ്രതികരിച്ചിരുന്നെങ്കില്‍ ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ എത്രമാത്രം കുറയ്ക്കാമായിരുന്നു :( കിഴക്കോട്ട് നോക്കല്‍ പോളസി നടപ്പിലാക്കിയിട്ട് കഴിഞ്ഞ 10-13 വര്‍ഷം കൊണ്ട് ആര്‍ക്കാണ് നേട്ടം ഉണ്ടായത്? ജയ് ജവാന്‍ ജയ് കിസ്സാന്‍ എന്ന മുദ്രാവാക്യം തകര്‍ന്നിട്ട് കാലമെത്രയായി...

കോളയും മറ്റും മേടിച്ച് കുടിച്ച് എന്തിനാ അരവിന്ദ് ജന്മം ശുഷ്കമാക്കുന്നത്? സി.എസ്സ്.ഇ. റിപ്പോര്‍ട്ട് (അല്ലെങ്കില്‍ വേണ്ട പാര്‍ലമെന്റ് റിപ്പോര്‍ട്ട്) പുറത്ത് വന്നിട്ട് അധിക കാലമൊന്നുമായില്ലല്ലോ അല്ലേ.. പിന്നെ ഇപ്പോളും ബോട്ടില്‍ വെള്ളത്തില്‍ നിന്ന് ഇ-കോളൈകള്‍ കിട്ടാറുണ്ടോ? സിഫ്റ്റിന്റെ പഠന റിപ്പോര്‍ട്ട് കണ്ടിട്ട് കാലം കുറച്ചായി :)

എന്തായാലും അമേരിക്കയ്ക്ക് പോലും വേണ്ടാത്ത ന്യൂക്ലിയാര്‍ പവറിന് വേണ്ടിയുള്ള 123 കരാറോടെ സിങ്ങ്ജി ഫോമിലാണ്. ആര് എന്ത് എതിര്‍ത്താലും സ്വന്തം കാര്യം നടത്തിയിരിക്കും. ഇന്ത്യയെ വെട്ടി മുറിച്ചവരുടെ പ്രേതം ഇന്നും കോണ്‍ഗ്രസ്സിനെ വിട്ട് മാറിയിട്ടില്ല :( തങ്ങള്‍ എന്തെങ്കിലും ചെയ്തെന്ന് വരുത്തി തീര്‍ക്കുവാന്‍ ഇടതന്മാരും. ബി.ജെ.പി.ക്ക് പിന്നെ മിണ്ടാന്‍ പറ്റില്ലല്ലോ... 2003ല്‍ വാജ്പെയി ചെയ്തത് ഇപ്പോള്‍ നാഥ് ചെയ്തു....

Unknown said...

വയലാര്‍ രവിയും ആന്റണിയും മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിലും,കെപി.സി.സ.കരാറില്‍ ആശങ്ക രേഖപ്പെടുത്തിയതിലും ആശ്ചര്യമില്ല.അവരും രാഷ്ട്രീയക്കാരല്ലേ.നിന്ന് പിഴച്ചുപോകണ്ടേ.

കേരളത്തില്‍ ഇത്തിരി മാതം ഉല്പാദിപ്പിച്ച് വരുന്ന നാണ്യവിളകളാണ് കേരളത്തിന്റെ സമ്പത്‌ഘടനയെ താങ്ങിനിര്‍ത്തുന്നത് എന്നൊരു അന്ധവിശ്വാസം ഇപ്പോഴും രാഷ്ട്രീയക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് എത്രയും വേഗം തിരുത്തണം. കേരളം അക്ഷരാര്‍ത്ഥത്തില്‍ ജീവിയ്ക്കുന്നത് മറുനാട്ടില്‍ ജോലിയോ ബിസിനസ്സോ ചെയ്യുന്നവര്‍ നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ട് മാത്രമാണ്. ആ പണം ഇല്ലെങ്കില്‍ നാണ്യവിളക്കാരനും പട്ടിണിയിലാവും.നാണ്യവിളക്കാരന്‍ തന്നെ ജോലിയ്ക്ക് ആളെ കിട്ടാത്തത്കൊണ്ടും,ഉയര്‍ന്ന കൂലികൊണ്ടും,ആളെ കിട്ടിയാല്‍ തന്നെയും പണിയില്‍ ആത്മാര്‍ത്ഥത ഇല്ലാത്തത് കൊണ്ടും നട്ടം തിരിയുകയാണ്.

നാണ്യവിളകൊണ്ട് കേരളത്തിന് ലഭിക്കുന്ന തുകയുടെ എത്രയോ ആയിരം ഇരട്ടി തുകയാണ് നിത്യോപയോഗസാധനങ്ങള്‍ക്ക് വേണ്ടി കേരളം അയല്‍‌സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. ഈ പണം മറുനാടന്‍ മലയാളികളാണ് മുടങ്ങാതെ എത്തിക്കുന്നത്. ഇതിനിടയില്‍ കച്ചവടക്കാര്‍ ശരിക്കും ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ്. സാധനങ്ങളുടെ വില ഇന്ന് ആരും ചോദിക്കുകയോ പറയുകയോ ചെയ്യുന്നില്ല. കള്ളക്കണക്കും,അളവ് തൂക്കത്തില്‍ കൃത്രിമവും മായം ചേര്‍ക്കലും എല്ലാം ജനം സഹിക്കുന്നു. വിയര്‍പ്പ് ചിന്താതെ കിട്ടുന്ന പണം ആയതിനാലാവും ആര്‍ക്കും വേവലാതി ഇല്ലാത്തത്. ഗള്‍ഫില്‍ ചൂടില്‍ പൊരിയുന്നവര്‍ നാട്ടില്‍ തങ്ങളുടെ കഷ്ടപ്പാട് ആരെയും അറിയിക്കാറുമില്ല.

ഞാന്‍ പറഞ്ഞുവരുന്നത് രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളോട് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ ഉപഭോക്താക്കളുടെ കാര്യമാണ് സംസാരിക്കേണ്ടത്. ജനകീയാസൂത്രണത്തില്‍ ചെലവാക്കിയ കോടികള്‍ ഉപഭോക്താക്കള്‍ക്ക് ഒരു ഗുണവും ചെയ്തില്ല. ആസിയന്‍ കരാര്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭിക്കാന്‍ ഉപകാരപ്പെടുമെങ്കില്‍ കേരളം രക്ഷപ്പെടും. നാണ്യവിളക്കാരന്‍ ഉല്പാദനം വര്‍ദ്ധിപ്പിച്ച് അവന്റെ വരുമാനം വര്‍ദ്ധിപ്പിക്കട്ടെ. അല്ലാതെ ഉള്ള വിളവിന് പരിധിയില്ലാത വില കിട്ടണം എന്നാഗ്രഹിച്ചാല്‍ ഇനിയത്തെ കാലത്ത് അത് നടപ്പില്ല.കേരളത്തില്‍ ഒരു തെങ്ങില്‍ നിന്ന് വര്‍ഷത്തില്‍ ശരാശരി ഇരുനൂറ് തേങ്ങ ലഭിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ കേരകര്‍ഷകന് അതിന്റെ പത്തിരട്ടിയോളം ലഭിക്കും. മാത്രമല്ല തെങ്ങിന്‍ തടങ്ങളില്‍ ഇടവിളയും കൃഷി ചെയ്യും. ഇപ്പോഴിതാ ഓണത്തിന് പൂക്കളമിടാന്‍ വാടാമല്ലിയും ജമയന്തിയും ഒക്കെ പാകമായി. ഇതൊന്നും കേരളത്തിലെ നാണ്യവിളക്കാരനോ തൊളിലാളികള്‍ക്കോ വയ്യ. പണം കിട്ടണം എന്ന് മാത്രം.

തറവാടി said...

മനോജ്,

അപ്പോ ഇറക്കുമതിയല്ല കയറ്റുമതിയാണ് പ്രശ്നം അല്ലെ?
ഞാന്‍ കരുതി മറ്റു രാജ്യങ്ങള്‍ വില കുറഞ്ഞ സാധനങ്ങള്‍ ഇറക്കുമതി ചെയ്താല്‍ കേരള കര്‍ഷകന്‍ വില കുറച്ച് നഷ്ടം വരുത്തി ആത്മഹത്യ ചെയ്യുകയും ചെയ്യുമെന്നതാണ്.

ലോകത്തെമ്പാടും ഉണ്ടാക്കുന്ന താങ്കള്‍ പറയുന്ന സുഗന്ധ ദ്രവ്യങ്ങളടക്കം കേരളം കയറ്റി അയക്കുന്നവക്ക് പല കാരണങ്ങള്‍ കൊണ്ടും വില കൂടുതലാണ് ആയതിനാല്‍ ലോകത്തെ സറ്‌വ്വ കയറ്റുമതി രാജ്യക്കാരും വില കൂട്ടി വില്‍ക്കണം എന്നീട്ട് കേരള കര്‍ഷകനെ ആത്മഹത്യയില്‍ നിന്നുംരക്ഷിക്കണം ഇതായിരുന്നു പറഞ്ഞുവന്നത് അല്ലെ?

Unknown said...

സുനില്‍ ലിങ്ക് തന്ന ആ ബ്ലോഗ് വായിച്ചു. അങ്ങേര് കറ കളഞ്ഞ ഇടത് ബുദ്ധിജീവി തന്നെ. എല്ലാം യാന്ത്രികമായേ വിശകലനം ചെയ്യാവൂ എന്നതാണല്ലൊ ഇടത് ബുജി ലക്ഷണം.

തറവാടി said...

മനോജ് ഒന്നുകൂടി,

അപ്പോ നെല്ലുണ്ടാക്കുന്നവനും പച്ചക്കറിയുണ്ടാക്കുന്നവനും ഒന്നും കര്‍ഷകരല്ലെന്നാണോ പറയുന്നത്?

Unknown said...

തറവാടി ഇപ്പറഞ്ഞതാണ് കാര്യം. ലോകത്തുള്ള സര്‍വ്വകയറ്റുമതി രാജ്യങ്ങളും വില കൂട്ടി കേരളകര്‍ഷകരെ രക്ഷിക്കണം.

Joker said...

തറവാടീ,

വളരെയധികം കണ്‍സ്യൂമറിസ്റ്റിക്കായ ഒരു ഗ്രൂപ്പാണ് ഇന്ന് പ്രവാസികള്‍, നമ്മളെ സംബന്ധിച്ചേടത്തോളം. വിലക്കുറവ് എന്നല്ലാതെ മറ്റ് മാനദണ്ഡങ്ങളൊന്നും നോക്കാറില്ല. ആപ്പിള്‍ വാങ്ങുമ്പോള്‍ അമെരിക്കനാണോ, ഇന്ത്യനാണോ എന്നൊന്നുമല്ല നോക്കുന്നത് ഏതിനാണ് വില കുറവ് എന്ന് മാത്രമാണ്. വെളിച്ചെണ്ണ വാങ്ങുമ്പോള്‍ കെലെഫ് വാങ്ങാതെ സിബിസി വാങ്ങും കാരണം അതിന്‌ വിലകുറവാണ്.പ്രവാസിയായ ഒരാളെ സംബന്ധിച്ചേടത്തോളം നമ്മള്‍ ആ രാജ്യത്ത് വെറും ഉപഭോഒക്താവ്‌ മാത്രമാണ്.

പൂര്‍ണമായും ഉപഭോഒക്ത രാജ്യമായ യുഎയിയെ സംബന്ധിച്ചേടത്തോളം യാതൊരു മുന്‍ ഗണ്‍നനാ ക്രമങ്ങളും ഇറ്രക്കുമതിയില്‍ അവര്‍ക്കില്ല. പക്ഷെ ഇന്ത്യയെ സംബന്ധിച്ചേടത്തോള (കേരളം ഒഴികെ)നല്ലൊരു ശതമാനം കാര്‍ഷിക ബന്ധമുള്ളതാണ്. ആയതിനാല്‍ തന്നെ ഈ മേഖലയെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്റ്റ്. ജനങ്ങള്‍ക്കുമുണ്ട്. ഇതില്‍ വെറും കൊമേഴ്സ്യലായ കൊടുക്കല്‍ വാങ്ങള്‍ (ഡിമാന്‍ഡ് സപ്ലൈ)) എന്നതിനപ്പുറം മാനങ്ങളുണ്ട്.

ഉദാഹരണമായി കുടില്‍ വ്യവസായമായ കയര്‍ ഉല്പന്നങ്ങള്‍ ചവുട്ടി തുടങ്ങിയ കയറുല്പന്നങ്ങളുടെ കാര്യമെട്റ്റുക്കുക. നമ്മുടെ നാട്ടില്‍ നല്ലൊരു ശതമാനം ആളുകള്‍ ഇതിന്റെ വരുമാനം കൊണ്ട് ജീവിച്ചു പോകുന്നു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ വിദേശത്ത് നിന്ന് വില കുറഞ കയര്‍ ഉലപ്പന്നങ്ങള്‍ വരുമ്പോള്‍ ഈ ജനങ്ങള്‍ക്കെല്ലാം ജോലി നഷ്ടപ്പെടുന്നു. കാല ക്രമേണ ഉല്പാദന ക്ഷമത ഉയര്‍ത്താന്‍ മെനക്കെടാത്ത സര്‍ക്കാറുകള്‍ , മല്‍ സരിക്കാന്‍ പറ്റില്ല എന്ന കാരണം പറഞ്ഞ് അത്യാവേശത്തില്‍ ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതയാണ്‌ ചോദ്യം ചെയ്യപ്പെടേണ്ടത്.

ഒരു രാജ്യം എന്നത് ഒരു സൂപ്പര്‍ മാര്‍ക്കറ്റല്ല. ഉപഭോഒക്താവിന്റെ ത്യപ്തി മാത്രമല്ല അവിടെ മുന്‍ ഗണനാ ക്രമങ്ങള്‍ തീരുമാനിക്കുന്നത്. മറ്റ് പല സാമുഹികവും അതുമായി ബന്ധപ്പെട്ട പലതിനും അവിടെ സ്ഥാനമുണ്ട് എന്നും കൂടി മനസ്സിലാക്കണം.

കേരളത്തിലെ വെളിച്ചെണ്ണക്ക് 50 രൂപ മലേഷ്യന്‍ വെളിച്ചെണ്ണക്ക് 30 രൂപ. എന്നാല്‍ അമ്പത് രൂപക്ക് വെളിച്ചെണ്ണ വാണ്‍ഗി സമ്മുഹത്തെയും അതേ പോലെ സമ്പത് വ്യവസ്ഥയെയും താങ്ങിനിര്‍ത്തേണ്ട ബാധ്യത നമുക്കുണ്ട് ക്രമേണ ഉല്പാദനക്ഷമതയും മറ്റും ഉയര്‍ത്തേണ്ട്റ്റ ബാധ്യത സര്‍ക്കാറ്രിനും ഉണ്ട്. അതല്ലാതെ കരാറുകള്‍ ഒപ്പിടാന്‍ വേണ്ടി ഓടി നടക്കുന്ന പ്രധാന മന്ത്രിമാരും ഒപ്പിടുമ്പോള്‍ മാത്രം കോലാഹലം കൂട്ടുന്ന രാഷ്ട്രീയ പാര്‍ട്ടികളും ആണ്‌ നമുക്കിന്ന്‌ ശാപം.

(ഞാന്‍ ഒരു പ്രവാസിയായി ചിന്തിക്കുമ്പോള്‍ താങ്കളുട്റ്റെ കൂടെയാണ്. എന്നാല്‍ ഞാന്‍ ഇന്ത്യക്കാരനായി ചിന്തിക്കുമ്പോള്‍ ഞാന്‍ താങ്കള്‍ക്കെതിരാവുന്നു)വ്


ഓ.ടോ : ഒരു മൂട് കപ്പ നടാന്‍ വിളിച്ചാല്‍ പോവില്ല , അല്ലെങ്കില്‍ സമയമില്ല, ആസിയാ‍ന്‍ കരാറിനെതിരെ ബ്ലോഗെഴുതണം. അതിന് സമയമുണ്ട്.
:)

Radheyan said...
This comment has been removed by the author.
Radheyan said...

“കേരളത്തില്‍ ഒരു തെങ്ങില്‍ നിന്ന് വര്‍ഷത്തില്‍ ശരാശരി ഇരുനൂറ് തേങ്ങ ലഭിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ കേരകര്‍ഷകന് അതിന്റെ പത്തിരട്ടിയോളം ലഭിക്കും”.

ചേട്ടന്‍ ജീവിതത്തില്‍ തെങ്ങ് കാണുകയോ തേങ്ങ ഇടുകയോ ചെയ്തിട്ടില്ലേ? അതോ അതിശയോക്തിക്ക് ആകാശം പരിധി എന്നാണോ?

സാധാരണ തേങ്ങ വിളയാന്‍ 45 മുതല്‍ 60 ദിവസം വരെ എടുക്കും.45 ദിവസമെടുത്താല്‍ ഒരു വര്‍ഷം 9 തവണ തെങ്ങയിടാം.2000 തേങ്ങ ലഭിക്കുന്ന തമിഴ്നാട്ടിലെ തെങ്ങില്‍ നിന്ന് ഒരു തവണ കിട്ടുന്ന 220 തേങ്ങ.എന്റമ്മോ, ആ തെങ്ങിനെ സമ്മതിക്കണം കേട്ടാ.

ഇനി തേങ്ങ തന്നെയാണോ ഉദ്ദേശിച്ചത്,അടയ്ക്കാ അല്ലല്ലോ?

കേരളത്തിലെ കണക്ക് തന്നെ തെറ്റാണ് അനുഭവത്തില്‍.ഇവിടെ 200 തേങ്ങ ഒരു വര്‍ഷം കിട്ടുന്ന തെങ്ങുകള്‍ അപൂര്‍വ്വമാണ്.അപ്പോള്‍ അതിനെ ശരാശരി എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല.ഒരു തവണ 15 മുതല്‍ 20 വരെയാണ് ഇന്ന് കിട്ടുന്ന പരമാവധി തേങ്ങ.

Unknown said...

രാധേയനോട്, പത്തിരട്ടിയോളം എന്നാണ് ഞാന്‍ ഉപയോഗിച്ച വാക്ക്,പത്തിരട്ടി എന്നല്ല. തമിഴ് നാട്ടിലെ തെങ്ങിന്‍ തോപ്പുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

Ignited Words said...

പ്രിയ കെ പി എസ്,
താങ്കൾ ഈ എണ്ണം പറഞ്ഞ തേങ്ങയിൽ നിന്നും ഒന്നോ രണ്ടോ കുറക്കണമെന്നു താണു വീണു കമഴ്ന്ന് അപേക്ഷിക്കുന്നു...

കുറക്കില്ലേ ചേട്ടാ...:(

വിജി പിണറായി said...
This comment has been removed by the author.
തറവാടി said...

ജോക്കറേ,

Thanks for a good comment :).

കരാര്‍ ഇന്‍‌ഡ്യക്ക് മൊത്തമാണെങ്കിലും സ്വതന്ത്രകരാറുകളെ എതിര്‍ത്തവരെല്ലാം പറയുന്ന ഒരു പ്രധാന കാര്യം ഇന്‍‌ഡ്യന്‍ കര്‍ഷകന്റെ അവസ്ഥയെ മുന്‍ നിര്‍ത്തിയല്ല കേരള കര്‍ഷകന്റെ അവസ്ഥയെമുന്‍ നിര്‍ത്തിയാണ്. അതുക്ണ്ട് തന്നെയാണ് എതിര്‍ക്കുന്നവര്‍ ശെരിയായ വിലയിരുത്തലിലൂടെയല്ല അത് ചെയ്യുന്നതെന്ന് പറയുന്നത്.

ആരെന്തൊക്കെ പറഞ്ഞാലും കേരളം ഒരു പൂര്‍ണ്ണ ഉപഭോഗ സംസഥാനമായി മാറാന്‍ ഇനി അധിക കാലങ്ങളൊന്നും കാക്കേണ്ടതില്ല, അല്ല ഇപ്പോഴേ അങ്ങിനെയല്ലെ?

ബാധ്യത എന്ന പേരില്‍ ഒരു ചെറിയ കൂട്ടത്തിന് വേണ്ടി വലിയൊരു സമൂഹം സഹിക്കെണം എന്നുപറയുന്നതിനോട് എങ്ങിനെയാണ് യോജിക്കാനാവുക?

ഇന്‍ഡ്യയില്‍ കേരളം ഒഴികെ മറ്റെല്ലായിടത്തും കാര്‍ഷിക ഉത്പന്നങ്ങളുടെ നിര്‍മ്മാണ ചിലവ് കുറവാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് (?)അതുകൊണ്ട് തന്നെ പുറത്തുനിന്നും ഇറക്കുമതി ചെയ്യപ്പെടുന്നവയോട് അവര്‍ക്ക് മത്സരിക്കാനുമാവും , ആവണം. കേരളത്തില്‍ പച്ചക്കറിക്ക് വില കുറവായിരുന്നെങ്കില്‍ തമിഴന്‍ ഇറക്കുമായിരുന്നോ?

ജനസംഖ്യ ക്രമാതീതമായി കൂടുന്ന ഈ കാലഘട്ടത്തില്‍ ഇവിടേക്ക് വേണ്ട ഭക്ഷണങ്ങള്‍ ഉത്പാതിപ്പിക്കാന്‍ ഇന്‍‌ഡ്യക്ക് കഴിയാത്ത ഒരു കാലത്തെപറ്റി ചിന്തിക്കൂ.( അതന്നല്ലെ അന്നു നൊക്കിയാപോരെ എന്നൊന്നും പറയാതെ :) )

ഇത്തരത്തിലുള്ള ഏതൊരു കരാറിന്റെ ഗുണവും (ദോഷവും) കാണുക കാലങ്ങള്‍ കഴിഞ്ഞായിരിക്കും അന്ന് നമ്മള്‍ കാണുന്ന / ഭയപ്പെടുന്ന ഒന്നുമായിരിക്കില്ല സംഭവിക്കാന്‍ പോകുന്നത് ഏറ്റവും നല്ല ഉദാഹരണം കമ്പ്യൂട്ടര്‍ വിപ്ലവം നോക്കുക ,കമ്പ്യൂട്ടര്‍ വന്നാല്‍ എല്ലാവരുടേയും പണിപോകും എന്നായിരുന്നു അന്നത്തെ വാദം, എന്നിട്ടെന്തെ കമ്പ്യൂട്ടര്‍ വന്നിട്ടാരുടേ എങ്കിലും പണിപോയോ? ഇന്ന് സര്‍‌വ്വ പാര്‍ട്ടി ഓഫീസുകളില്‍ പോലും മുന്നില്‍ കമ്പ്യൂട്ടര്‍ ആണ്!

ദോഷം മാത്രം ചിന്തിക്കാതെ ഗുണങ്ങളും വിലയിരുത്തൂ. വില കുറച്ചു കിട്ടുന്നതുമാത്രമാണോ ഇതുകൊണ്ടുള്ള ഗുണം?ലോകത്തെല്ലായിടത്തും ഒരേ വില വരില്ലേ? അതിലൂടെ കര്‍ഷകന് വരും വര്‍ഷത്തെക്കുള്ള നല്ല പ്ലാനിങ്ങ് നടത്താനാവില്ലേ? ഇന്നുകാണുന്ന ദിവസേനെയുള്ള വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതാവില്ല?അതും വെച്ച് ഇന്നത്തെ കര്‍ഷകന് (ഉദാഹരണം റബ്ബര്‍) വരും വര്‍ഷത്തേക്ക് പ്ലാനിങ്ങ് നടത്തിക്കൂടെ?

കേരളത്തിലെ അല്ലെങ്കില്‍ ഇന്‍‌ഡ്യയിലെ മുഴുവന്‍ ജനങ്ങളും അവിടെ ജീവിക്കുന്ന ചുറ്റുപാടായിരുന്നെങ്കില്‍ ആദ്യം ഇതിനെ എതിര്‍ക്കുക ഞാനായിരിക്കും ഇതിപ്പോ അതാണോ സ്ഥിതി? കേരളത്തിന്റെ നല്ലൊരു ശതമാനം ആളുകള്‍ പുറത്തല്ലെ? ഓപ്പണ്‍ ലൂപായ ഒരു ഘടനയിലേക്ക് ഒരു കണ്ണികൂടുന്നതില്‍ എനിക്ക് കുഴപ്പം കാണാന്‍ പറ്റുന്നില്ല.


ഒരു ചെറിയ സമൂഹം ബുദ്ധിമുട്ടും എന്നത് കാണാതിരിക്കുന്നില്ല അതിന് വേണ്ടി നിര്‍ദ്ദേശങ്ങള്‍ പഠിച്ചതിന് ശേഷം ഉണ്ടാക്കുകയാണ് വേണ്ടത്, അല്ലാതെ ഒരു വലിയ സമൂഹത്തോട് എല്ലാം സഹിക്കണമെന്ന് പറയുകയല്ല.

>>ഉദാഹരണമായി കുടില്‍ വ്യവസായമായ കയര്‍ ഉല്പന്നങ്ങള്‍ ചവുട്ടി തുടങ്ങിയ കയറുല്പന്നങ്ങളുടെ കാര്യമെട്റ്റുക്കുക. നമ്മുടെ നാട്ടില്‍ നല്ലൊരു ശതമാനം ആളുകള്‍ ഇതിന്റെ വരുമാനം കൊണ്ട് ജീവിച്ചു പോകുന്നു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ വിദേശത്ത് നിന്ന് വില കുറഞ കയര്‍ ഉലപ്പന്നങ്ങള്‍ വരുമ്പോള്‍ ഈ ജനങ്ങള്‍ക്കെല്ലാം ജോലി നഷ്ടപ്പെടുന്നു. <<


ശെരിയാണ്, എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ചിന്തിച്ച് നോക്കു, ഞാന്‍ കയര്‍ സ്വയം ഉണ്ടാക്കി വില്‍ക്കുന്നത് കെട്ടിന് പത്തുരൂപ നിരക്കില്‍ , ഈ പത്തുരൂപ എന്തടിസ്ഥാനമാക്കിയാണ്? എന്റെ ജീവിത ചിലവ് തുടങ്ങി പലതും.ജീവിത ചിലവ് നിശ്ചയിയിക്കുന്നതോ മറ്റിതര വസ്ഥുക്കളുടെ വിലയും.

ഇന്നത്തെ നിലക്ക് കയര്‍ ഉണ്ടാക്കുന്ന ഒരാള്‍ അരി വാങ്ങാന്‍ പത്ത് കെട്ട് കയര്‍ ഉണ്ടാക്കണം എന്ന് വെക്കുക. ഒരു കരാര്‍ വഴി അരിയുടെ വില കുറഞ്ഞു അപ്പോ അയാള്‍ അഞ്ചെണ്ണം ഉണ്ടാക്കിയാല്‍ പോരെ? അതുമല്ലെങ്കില്‍ പത്തെണ്ണം വില കുറച്ച് വില്‍ക്കുകയുമാകാം അപ്പോ പിന്നെ എന്താ പ്രശ്നം?
ഒരു സാദാ ആളെപ്പോലെ ചിന്തിച്ചതാണ്

പ്രവാസിയായാലും ഇന്‍‌ഡ്യക്കാരനായാലും എനിക്കിങ്ങനെയേ ചിന്തിക്കാന്‍ പറ്റൂ :)

ഓ.ടി:

എന്റെ ബ്ലോഗില്‍ കമന്റ് ബോക്സ് തുറന്നിരിക്കുന്നത് അഭിപ്രായം പറയാനാണ് എന്ന് കരുതി ഇവിടെ വരുന്നവരെ കളിയാക്കാനായിട്ടതുപയോഗിക്കുന്നതിനോട് യോജിപ്പില്ല , ദയവായി ഇവിടെ കമന്റുന്നവരെ കളിയാക്കാതെ.

Pramod.KM said...

തമിഴ് നാട്ടില്‍ കൂലി കുറവും ജോലി ചൂഷണങ്ങള്‍ കൂട്ടുതലും ആയതിനാലാണ് കേരളത്തിലേക്കാള്‍ ഉല്‍പ്പാദനച്ചെലവ് കുറവ്.
ഇതിനിടെ ആന്ധ്രയില്‍ നിന്നും അരിവരവ് നിലച്ചപ്പോള്‍ കേരളത്തില്‍ അരിവില കുതിച്ചുയരുകയും നിരവധി ആള്‍ക്കാര്‍ തരിശായി കിടന്നിരുന്ന ഭൂമിയില്‍ വീണ്ടും കൃഷിയിറക്കുകയും ചെയ്തിട്ടുണ്ട്. വിലകൂടിയാലും മാര്‍ക്കറ്റില്‍ മറ്റു വില കുറഞ്ഞ അരി ഉണ്ടെങ്കിലും നമ്മുടെ അരി മാത്രമേ നമ്മള്‍ ഉപയോഗിക്കൂ എന്ന ദക്ഷിണകൊറിയക്കാരുടെ ചിന്താഗതി, കൊറിയയിലെ കര്‍ഷകരെ ഒട്ടൊന്നുമല്ല സഹായിക്കുന്നത്. വിവിധ സംസ്ഥാ‍നങ്ങളിലെ സാമൂഹ്യ സാമ്പത്തിക സ്ഥിതി വ്യത്യസ്തമായതിനാല്‍ സംസ്ഥാനാടിസ്ഥാനത്തിലും കയറ്റിറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാ‍ലേ കേരളത്തിലെ കൃഷിക്കാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റൂ.

Manoj മനോജ് said...

തറവാടി,
കേരളത്തില്‍ ഇപ്പോള്‍ നെല്ലും മറ്റും കൃഷി ചെയ്യുന്നവര്‍ ഉണ്ടോ ;)

പിന്നെ കയറ്റ് മതിയിലൂടെ ലാഭം ഉണ്ടാക്കാമെന്നാണ് സിങ്ങ്ജി പറഞ്ഞത്. കഴിഞ്ഞ 10 കൊല്ലമായിട്ട് കയറ്റ് മതിയേക്കാള്‍ ഇറക്ക് മതിയാണ് കൂടുതല്‍. അപ്പോള്‍ കയറ്റ് മതിയിലൂടെ നേടാമെന്ന് പറയുന്നത് വെറുതെ. കൂടാതെ ഇറക്ക് മതിയിലൂടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിലയും ഇടിയും.

ശരിയാണ് ഉപഭോക്താവിന് നല്ലത് തന്നെ പക്ഷേ ന്യൂനപക്ഷമായ കര്‍ഷകരെ മറക്കുന്നത് എന്തിന്? ന്യൂനപക്ഷത്തിനും ജീവിക്കണ്ടയോ? ന്യൂനപക്ഷക്കാര്‍ കേള്‍ക്കണ്ട ;)

വിശുദ്ധമനസ്കന്‍ said...

തറവാടി,തെങ്ങുകയറാന്‍ ആളെകിട്ടിയില്ലെന്ന് ഇനി പറയരുത്..

കേരള ഗവര്‍മെന്റ് സ്മാര്‍ട് സിറ്റി പോലെയൊരു കമ്പനിയെ ദുബായില്‍ നിന്നും തെങ്ങുകയറ്റക്കാരെ കേരളത്തിലേക്ക് റിക്രൂട്ട് ചെയ്യാന്‍ പരിപാടിയിട്ടതായി അറിയുന്നു. അങ്ങനെ സമത്വസുന്ദരമായ കേരളം എന്ന പി.ആര്‍.ഡിയുടെ സ്വപ്നം പൂവണിയുന്നത് കാണാന്‍ കാത്തിരിക്കുകയാണ് കേരള ജനത.

തറവാടി said...

പ്രമോദേ,

ഇതൊരു സ്ഥിരം പല്ലവിയല്ലെ? ഈ ചൂഷണം ചൂഷണം എന്ന് പറയുന്നത്, തമിഴ്നാടിനെ കാര്യം വിടാം മറ്റേതൊക്കെ സ്ഥലങ്ങളിലണ് താങ്കള്‍ സൂചിപ്പിച്ച ചൂഷണമില്ലാത്തതെന്ന് പറയാമോ അവിടങ്ങളിലെ ഉത്പാദനചിലവിനെപ്പറ്റി അറിയാനാണ്.

>>കയറ്റിറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാ‍ലേ കേരളത്തിലെ കൃഷിക്കാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റൂ<< ഈ വാക്കുകളെ ഒന്ന് എഡിറ്റ് ചെയ്തിട്ട് , കുറഞ്ഞ ചിലവില്‍ (കൂലിയില്‍) നല്ല സാധനം ഉതമ്പാദിപ്പിക്കൂ അതിന് കര്‍ഷകനെ എങ്ങിനെ സഹായിക്കാന്‍ പറ്റും എന്നാക്കു അതല്ലെ കൂടുതല്‍ ശരി?

Pramod.KM said...

>>കയറ്റിറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാ‍ലേ കേരളത്തിലെ കൃഷിക്കാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റൂ<< ഈ വാക്കുകളെ ഒന്ന് എഡിറ്റ് ചെയ്തിട്ട് , കുറഞ്ഞ ചിലവില്‍ (കൂലിയില്‍) നല്ല സാധനം ഉതമ്പാദിപ്പിക്കൂ അതിന് കര്‍ഷകനെ എങ്ങിനെ സഹായിക്കാന്‍ പറ്റും എന്നാക്കു അതല്ലെ കൂടുതല്‍ ശരി?.
2ഉം ശരിയാണ്. രണ്ടും എത്രമാത്രം പ്രാവര്‍ത്തികമാണെന്നതാണ് പ്രശ്നം

തറവാടി said...

ആസിയന്‍ / സ്വതന്ത്ര കരാറിനെ അനുകൂലിച്ച് കൊണ്ട്, ഒരു സാധാരണക്കാരന്റെ ചിന്തകളെന്ന തരത്തില്‍ ഈ പോസ്റ്റിട്ടപ്പോള്‍ ആസിയന്‍ കരാര്‍ മൂലമുണ്ടാവുന്ന ഗൗരവമുള്ള യഥാര്‍ത്ഥ പ്ര്ശനങ്ങളെ മനസ്സിലാക്കി ഒരാളെങ്കിലും അത് ചൂണ്ടിക്കാണിക്കും എന്ന് പ്രതീക്ഷയിലായിരുന്നു.

എന്നാല്‍ വളരെ സൂപ്പര്‍ ഫിഷ്യലായ , രാഷ്ട്രീയ തലങ്ങളില്‍ നിന്നും, കേരളത്തിന്റെ നാണ്യവിളകളെമാത്രം അടിസ്ഥാനപ്പെടുത്തി ഇടുങ്ങിയ തലത്തിലാണ് പലരും അഭിപ്രായം പ്രകടിപ്പിച്ചത്.

ഇതേ വിഷയവുമായി ബന്ധപ്പെട്ടുള്ള പല പോസ്റ്റുകളിലും നോക്കിയെങ്കിലും അവയും വ്യത്യസ്ഥമല്ലെന്ന് മനസ്സിലായി.

കേരളത്തിന്റെ (മാത്രം!!) കുറച്ച് കുരുമുളകും റബ്ബറും ഇതര നണ്യ(?) വിളകളും കയറ്റുമതി ചെയ്ത് കിട്ടുന്ന കുറച്ച് ഡോളളിനെപ്പറ്റി ഒരു വിഭാഗം, കര്‍ഷകരെന്ന ഒരു ചെറിയ ന്യൂന പക്ഷത്തെ രക്ഷിക്കേണ്ട ഉപഭോക്തരായ ഭൂരിപക്ഷത്തിന്റെ ചുമതലയായികാണുന്ന മറ്റൊരു വിഭാഗം.

നാണ്യവിളകള്‍ കയറ്റി അയക്കുന്നതിലൂടെയല്ലാതെ കേരളത്തിന് ലഭിക്കുന്ന ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ ആദ്യത്തെ എതിര്‍പ്പിലെ ബാലിശത മനസ്സിലാക്കാവുന്നതെയുള്ളൂ. ഉത്പാദനചിലവ് മൂലം വിലയുമായി മറ്റിതരരാജ്യങ്ങളിലെ നാണ്യങ്ങളോട് എത്രകാലം മത്സരിക്കാനാവുമെന്നത് കണ്ടറിയണം , കേരളത്തിന്റെ ഗുണനിലവാരം എന്ന തുരുപ്പിനെത്രകാലം പിടിച്ചുനില്‍ക്കാമെന്നും കാലം പറയട്ടെ!

ന്യൂനപക്ഷത്തെ രക്ഷിക്കേണ്ട ചുമതലയെപ്പറ്റി, ഒരു വര്‍ഗ്ഗത്തിന് മാത്രമല്ലെയുള്ളൂ ഈ ചുമതല.ധാര്‍മ്മികമായ കടപ്പാടാണെങ്കില്‍ നാണ്യവിളയേക്കാള്‍ ആധ്യം അത് ലഭിക്കേണ്ടത് നെല്‍ കൃഷിക്കാരനെയാണ് അതുപോലെത്തന്നെ നാളികേര കര്‍ഷകനേയും, അവരെയൊക്കെ ഇത്തരക്കാര്‍ മറക്കുന്നു.

അരിഭക്ഷണം നിര്‍ബന്ധമായ മലയാളിയെ , കേരളത്തില്‍ ഇന്നുള്ള നെല്‍ കൃഷിമൂലം പകുതി ആളുകളെപ്പോലും തൃപ്തരാക്കാനാവുന്നില്ല എന്നിട്ടും അവര്‍ പട്ടിണിയിലാണ് അല്ലെങ്കില്‍ കൃഷി ചെയ്യുന്നില്ല. കാലങ്ങളായി ഭരിച്ച ഇടതനും വലതനും കൂടി നെല്‍ കൃഷിക്കാരനെ പുറം സംസ്ഥാനങ്ങള്‍ക്ക് വിറ്റു. കേരളത്തിന്റെ ഭൂപ്രകൃതി കൊണ്ട് മാത്രമാണ് ഇതര നാണ്യവിളകളെ വില്‍ക്കാനാകാത്തത് , സത്യത്തില്‍ വിറ്റു ആരും വാങ്ങിയില്ല അതാണ് സത്യം!


ഇന്ന് തമിഴന്‍ വിചാരിച്ചാല്‍ കേരളം പട്ടിണിയിലാകും ഉറപ്പ്. എന്തെങ്കിലും കാരണ വശാല്‍ നാളെ തമിഴന്‍ കേരളത്തിന് പച്ചക്കറി കൊടുക്കില്ല എന്ന് തീരുമാനിച്ചാല്‍ അല്ലെങ്കില്‍ ആന്ധ്രക്കാരന്‍ അരി കൊടുക്കില്ല എന്ന് തീരുമാനിച്ചാല്‍, ഇതുവരെ നാണ്യവിളകള്‍ വിറ്റുകിട്ടിയ ഡോളര്‍ ചവച്ചരച്ചാല്‍ കേരളക്കാരന്റെ വിശപ്പടങ്ങില്ല. തമിഴ്നാടും ആന്ധ്രയും ഇന്‍ഡ്യയുടെ ഭാഗമാണെന്ന ന്യാം പലരും ഉയര്‍ത്തും എന്നാല്‍ അറ്റ കൈക്ക് ചേരയും കടിക്കും എന്നത് മറക്കരുത്.


കേരളത്തിലേക്ക് ഇറക്കുന്ന സാധനങ്ങളിലില്ലാത്ത നിയന്ത്രണങ്ങളാണ് ഇന്ന് കെരള നെ‍ല്‍ കൃഷിക്കാരന്‍ അനുഭവിക്കുന്നത്.ഇതര സംസ്ഥാനങ്ങള്‍ എന്നതിന് പകരം ഇതര രാജ്യങ്ങള്‍ എന്നായാല്‍ ആസിയന്‍ കരാറായി. ഭക്ഷ്യവസ്ഥുക്കള്‍ ആസിയന്‍ കരാറില്‍ ഉള്‍പ്പെടുന്നതോടേ നെല്ലിന്റെ കാര്യത്തില്‍ കേരളത്തിന് വന്നത് നാളെ ആന്ധ്രക്കും വരാം.

യുദ്ധം , പ്രകൃതിക്ഷോപം പോലുള്ളവ മൂലമോ മറ്റോ ഒരു ദിവസം ആസിയന്‍ രാജ്യങ്ങള്‍ ഇറക്കുമതി നിര്‍ത്തിയാല്‍ , പിറ്റേന്ന് വിത്ത് പാകിയാലൊന്നും നെല്ല് കിട്ടില്ല അല്ലെങ്കില്‍ പാകാന്‍ പാടം കാണില്ല, അന്ന് ഇന്‍‌ഡ്യന്‍ ജനതക്ക് ഉണ്ടാകുന്ന പട്ടിണിക്ക് ഇന്ന് ഇറക്കുമതി സാധനങ്ങളിലെ വിലകുറവില്‍ നമ്മള്‍ ലാഭിച്ച ഡോളറോ, കയറ്റുമതിയില്‍ ലഭിച്ച ഡോളാറോ പകരമാവില്ല.



അപ്പോള്‍ അതാണ് മുഖ്യ ഗൗരവമുള്ള കാര്യം , ഇന്‍ഡ്യന്‍ കര്‍ഷകനെയല്ല രക്ഷിക്കേണ്ടത് ഇന്‍ഡ്യന്‍ ജനതയെ മൊത്തത്തിലാണ്, അതിന് വേണ്ടത് സ്വതന്ത്ര കരാറുകളെ കണ്ണടച്ച് എതിര്‍ത്തല്ല ഉള്‍പ്പെടുത്തേണ്ടതിനേയും നിയന്ത്രിക്കെണ്ടതിനേയും വിശകലനം ചെയ്തുകൊണ്ടാണ്. ആസിയന്‍ കരാറില്‍ നിന്നും പൂര്‍ണ്ണമായും കാര്‍ഷിക ഉത്പന്നങ്ങളെ ഒഴിവാക്കി ഇന്‍ഡ്യന്‍ ജനതയെ രക്ഷിക്കുകയാണ് ചെയ്യേണ്ടത് അല്ലാതെ കേരളത്തിലെ നാല് നാണ്യ കര്‍ഷകരെ രക്ഷിക്കാന്‍ വേണ്ടിയല്ല.


അതിന്റെ ആദ്യപടി , നെല്‍ കൃഷിക്കാരനെ രക്ഷിക്കാനായി 'പാടം നികത്താന്‍ പാടില്ല' എന്ന നിയമം കൊണ്ട് വരികയല്ല ചേയ്യേണ്ടത് മറിച്ച് , കേരളത്തിലേക്ക് ഇറക്കുമതിചെയ്യുന്ന സാധനങ്ങളില്‍ അരിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാണ് അങ്ങിനെയാവുമ്പോള്‍ കേരള നെല്‍ കൃഷിക്കാരന്‍ മാത്രമല്ല കേരള ജനതയാണ് രക്ഷപ്പെടുന്നത്.

ഇവിടെ അഭിപ്രായം പ്രകടിപ്പിച്ച എല്ലാവര്‍ക്കും നന്ദി :)

ജ്നാനശൂന്യന്‍ said...

രാഷ്ട്രീയ തലങ്ങളില്‍ നിന്നും, കേരളത്തിന്റെ നാണ്യവിളകളെമാത്രം അടിസ്ഥാനപ്പെടുത്തി ഇടുങ്ങിയ തലത്തില്‍ പറഞ്ഞുതുടങ്ങിയത് K.P.S.(കെ.പി.സുകുമാരന്‍) ഉം താങ്കളും തന്നെ. അത് എതിര്‍ക്കപ്പെട്ടപ്പോള്‍ ഒരു ശൈലിക്ക് മറുപടി പറഞ്ഞതാണെന്ന് ന്യായീകരിച്ചതും താങ്കള്‍ തന്നെ. ഇപ്പോള്‍ ഡോ.തോമസ് വര്‍ഗീസും, ഹരിലാലുമൊക്കെ എഴുതിയ ലേഖനങ്ങള്‍ പോലും ഉപരിപ്ലവമാണെന്ന് ആ മേഖലയെക്കുറിച്ച് ഒന്നുമറിയാത്ത താങ്കളുടെ പൊങ്ങച്ചവും.

തറവാടി said...

ജ്നാനശൂന്യന്‍,

അറിയാത്തതു പറഞ്ഞുതരൂ അല്ലാതെ ഒരനോണി ഐഡിയുണ്ടാക്കി എന്തെങ്കിലും പറയുകയല്ല വേണ്ടത്.

ആസിയാന്‍ കരാറിനെ എതിര്‍ക്കുന്നവരിലെ അര്‍ത്ഥമില്ലായമ തന്നെയായിരുന്നു പോസ്റ്റിലെ വിഷയം പേരുപോലും.

പലരും കേരളത്തിലെ നാണ്യവിളകള്‍ക്ക് സംഭവിക്കാവുന്ന വിലക്കുറവും അതുമൂലം ആത്മഹത്യമാത്രം വഴിയുള്ള കേരള കര്ഷകനെ മാത്രം രക്ഷിക്കാനുമായാണ് ആസിയാന്‍ കരാറിനെ എതിര്‍ക്കാന്‍ പ്രധാനമായും കണ്ട കാരണം ആ വാദങ്ങള്‍ക്കൊന്നും പ്രസക്തിയില്ലാന്ന് പറഞ്ഞ് ഞാനും , കെ.പി.എസ്സും , അരവിന്ദനുമെല്ലാം പറഞ്ഞതിനെ ഖണ്ടിക്കാന്‍ നല്ല വാദങ്ങള്‍ തരൂ.

താങ്കള്‍ സൂചിപ്പിച്ചവരുടേ മാത്രമല്ല പലരുടെയും ഈ വിഷയത്തെപ്പറ്റിയുള്ള 'ലേഖന' ങ്ങള്‍ വായിച്ചിരുന്നു എല്ലാം ഒന്നുതന്നെ.അതുകൊണ്ടൊക്കെത്തന്നെ തങ്കള്‍ പറഞ്ഞവരുടെ വാദങ്ങള്‍ മാത്രം കണക്കിലെടുത്ത് ആസിയന്‍ കരാറിനെ എതിര്‍ത്താല്‍ പണ്ട് കമ്പ്യൂട്ടര്‍ സമരത്തിനേക്കാള്‍ മോശമായിരിക്കും അവസ്ഥ!!

ജ്നാനശൂന്യന്‍ said...

‘ലേഖന‘ങ്ങള്‍ എന്നെഴുതിയതില്‍ നിന്നും താന്കള്‍ അവയെ എങ്ങിനെ കാണുന്നു എന്ന് മനസിലാകുന്നു. ആ നിലയ്ക്ക് താങ്കളെ തിരുത്തുക ബുദ്ധിമുട്ട് ആണ്. ലേഖനങ്ങളില്‍ കാണുന്നതു തന്നെയാണ് കരാറിനെ എതിര്‍ക്കുന്നവരുടെ കാരണങ്ങള്‍. ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍-പഠിച്ചവര്‍- പറയുന്ന കാര്യങ്ങള്‍. എല്ലാം ഒരുപോലെ ആകുന്നുവെങ്കില്‍ത്തന്നെ അതിനു കാരണം അഭിപ്രായങ്ങളില്‍ യോജിപ്പുണ്ട് എന്നതാണ്.