Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Saturday, October 02, 2010

വിധിയെ അപലപിക്കുന്നവരോട്

അയോധ്യ-ബാബറി മസ്ജിദ് അലഹാബാദ് കോടതിവിധിയെപറ്റിയുള്ള എന്റെ വിലയിരുത്തലുള്‍ ഗൂഗിള്‍ ബസ്സിബളിലും കമന്റുകളിലുമായി കഴിഞ്ഞതാണ്, അവയുടെ ഒരു സമഗ്രഹമാണീ പോസ്റ്റ്, മുമ്പത്തെ പോസ്റ്റും കൂട്ടിവായിക്കാം.



ഈ വിധി ന്യായമാണോ എന്ന് വിലയിരുത്തുന്നതിനേക്കാള്‍ ഇത്രയും പ്രായോഗികമായി മറ്റൊരു വിധിക്കല്‍ സാധ്യമല്ലെന്ന യഥാര്‍ത്ഥ്യമാണ് മനസ്സിലാക്കേണ്ടത്.

ആദ്യം വിശ്വാസപരമായി ഈ വിധിയെ വിലയിരുത്തിനോക്കാം:


ഈ വിധി ന്യായമല്ല എന്ന് പറയുന്നത് പ്രധാനമായും രണ്ട് വിഭാഗമാണ്, ഒന്ന് ഒരു കക്ഷിതന്നെയായ ബാബര്‍ മസ്ജ്ദിന്റെ വിഭാഗമാണ്. മറ്റേ വിഭാഗമോ , സ്വതന്തര്‍ എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടരും.

ബാബര്‍ മസ്ജിദ് എന്ന കെട്ടിടം തകര്‍ത്തതിനെ മാത്രം 'കൃത്യം' മായി എടുക്കുന്നതുകൊണ്ടാണ് മുസ്ലീങ്ങളല്ലാത്തവര്‍ പോലും ഈ വിധിന്യായമല്ലെന്ന് പറയാന്‍ കാരണം. 1947 ല്‍ ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ ബാബര്‍ മ സ്ജിദാണെന്നും അത് പൊളിച്ചത് അപരാധമാണെന്നും അതുകൊണ്ട് തന്നെ അത് മസ്ജിദായിത്തന്നെ ന്‍ലനിര്‍ത്തണമെന്നും അവര്‍ വാദിക്കുന്നു. ഒപ്പം ശ്രീരാമന്‍ ഒരു കഥാപാത്രമാണെന്നും അതുകൊണ്ട് തന്നെ ജനനസ്ഥലം എന്നതിന് അര്‍ത്ഥമില്ലെന്നും അവര്‍ അടിവരയിടുന്നു.

ഇവരുടെ വാദത്തില്‍ കഴമ്പില്ലെന്നാണെന്റെ അഭിപ്രായം. ഒന്നാമത്തെ കാര്യം ഈ തര്‍ക്കം 1947 ശേഷമുണ്ടായതല്ല, അതിനെത്രയോ അതൊരു തര്‍ക്ക മന്ദിരമാണ്. ഭരണം ചക്രം മാറിയെന്നത് മനുഷ്യന്റെ വിശ്വാസത്തെ മാറ്റില്ല. ശ്രീരമന്‍ കഥാപാത്രമാണോ അല്ലയോ എന്നതൊക്കെ അത് വിശ്വസിക്കുന്നവരുടെ സ്വതന്ത്ര്യമാണ്.

ബാബര്‍ എന്നൊരാള്‍ മൂലം ഉണ്ടായ ഒരുതരത്തിലുള്ള അക്രമമാണ് , കുറച്ചെങ്കിലും മുസ്ലീം വിശ്വസികളെ അവരുടെ മസ്ജിദായി പ്രസ്തുത കെട്ടിടത്തെമാറ്റിയത്. അതുകൊണ്ട് തന്നെ മസ്ജിദായി വിശ്വസിക്കുന്നവരെ കുറ്റം പറയാനുമാവില്ല.

വെറും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി കുറെ രാഷ്ട്രീയക്കാര്‍ പണ്ട് ബാബര്‍ ചെയ്ത അതേ പ്രവൃത്തി മറ്റൊരു തരത്തില്‍ ആവര്‍ത്തിച്ചു, അതായത് കെട്ടിടം പൊളിച്ചു. അത് പക്ഷെ മുകളില്‍ സൂചിപ്പിച്ച മുസ്ലീങ്ങളോടുള്ള അപരാധമാണ്.

ചുരുക്കത്തില്‍ രണ്ട് ഭരണത്തലവന്‍ ( ഒരിക്കല്‍ ഒരു വ്യക്തിയായിരുന്നെങ്കില്‍ മറ്റൊരിക്കല്‍ ഒരുകൂട്ടം രാഷ്ട്രീയ ഗുണ്ടകളുടെ) മാരുടെ തെറ്റായ പ്രയോഗങ്ങളുടെ ആകെത്തുകയാണ് ബാബറി മസ്ജിദ്-ശ്രീരാമമന്ദിര്‍. ഇതില്‍ ദോഷഫലം ലഭിച്ചത് രണ്ടിലും പെടാത്ത നിരപരാധികളായ രണ്ട് മതവിഭാഗത്തിലും ഉള്‍പ്പെട്ട കുറെ വിശ്വാസികളെയാണ്.

അതുകൊണ്ട് തന്നെ ഈ വിധി ഒരു വിഭാഗത്തിനനുകൂലമായിരുന്നെങ്കില്‍ ഇതരവിഭാഗത്തൊട് അപരാധമായേനെ. ചുരുക്കത്തില്‍ വിശ്വാസപരമായിട്ടെടുക്കുകയാണെങ്കില്‍ തുല്യമായ അവകാശം സം‌രക്ഷിക്കുന്ന ഒരു വിധിയാണിതെന്ന് വിലയിരുത്തേണ്ടിവരും.

ഇനി രാഷ്ട്രീയമായി :

'മസ്ജിദ് പൊളിച്ചകാലമല്ല ഇത്, ഇന്നത്തെ ജനം വളരെ പക്വമതികളാണ് അതുകൊണ്ട് തന്നെയാണ് ഈ വിധി അന്യായമായിട്ടുപോലും ഒരക്രമവും സംഭവിക്കാതിരുന്നത്' എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്, സ്വയം കണ്ണടച്ചിരുട്ടാക്കുന്നവര്‍.

സത്യത്തില്‍ വിശ്വാസികളുടെ പക്വതയല്ല മറിച്ച് അവരെ ഉപയോഗപ്പെടുത്തുന്ന രാഷ്റ്റ്രീയ നേതൃത്വത്തിന്റെ 'തിരിച്ചറിവാണ്' പക്വതയായി തെറ്റിധരിക്കുന്നത്.

മതത്തെ മനുഷ്യന്റെ മന:സമാധാനത്തിനെത്ര എത്രമാത്രം ഉപകാരമാണോ അതിന്റെ പതിന്മടങ്ങ് അപകടകരമായും ഉപയോഗപ്പെടുത്താം, അതിന് തുനിഞ്ഞിറങ്ങിയാല്‍. അതിന്റെ ഉത്തമ ഉദാഹരണമാണ്, മസ്ജിദിന്റെ പതനം.

ഈ വിധി ഏതെങ്കിലും ഒരുകൂട്ടത്തിന് മാത്രമായിരുന്നെങ്കില്‍ ഇന്‍ഡ്യ കത്തിയേനെ! ഈ കാണുന്ന പക്വതയെ അപക്വമാക്കാന്‍ ഒരു ചെറിയ ചൂട്ടും അത് കത്തിക്കാന്‍ കുറച്ചാളുകളും മാത്രം മതി. വിധി ഇതുപോലായതിനാല്‍ ചൂട്ടുണ്ടെങ്കിലും കത്തിക്കാന്‍ നേതൃത്തിന് ധര്യമുണ്ടായില്ലെന്നതാണ് സത്യം. അതായത് രാഷ്ട്രീയമായും ഈ വിധിയാണ് പ്രായോഗികമായതെന്ന് ഉറപ്പാക്കുന്നു.ചുരുക്കത്തില്‍ ഈ വിധിയായിരുന്നു വിശ്വാസപരമായും പ്രായോഗികപരമായും നീതിപുലര്‍ത്തുന്നത്.

ഇതൊക്കെയാണെങ്കിലും ഒരു പുരാതന കെട്ടിടം അതും ഒരു കൂട്ടം വിശ്വാസികളുടേതയിട്ടുള്ളത് ബലപ്രയോഗത്തിലൂടെ പൊളിച്ച പ്രവൃത്തിയെ ഈ വിധിയിലൂടെ അന്യായവല്‍ക്കരിക്കപ്പെടുന്നില്ല എന്നിടത്താണ് ഞാനീ വിധിയില്‍ കാണുന്ന ന്യൂനത അല്ലെങ്കില്‍ അന്യായം.

എന്നാല്‍ സ്വന്തം രാജ്യത്തിന്റേയും കുറെ മനുഷ്യ ജീവന്റേയും രക്ഷക്ക് വേണ്ടി വിധിയിലെ ഈ ന്യൂനത/ അന്യായം ക്ഷമിക്കാന്‍ ഒരുക്കമാകുമ്പോളാണ് ഒരാള്‍ കൂറുള്ള ഒരു പൗരനാവുന്നതെന്ന എന്റെ വിശ്വാസം എനിക്ക് തുണയാകുന്നത്.

Monday, September 27, 2010

എഞ്ചിനീയറിങ്ങ് vs ഡിപ്ലോമ

ഒരേ വിഷയത്തില്‍ Different level of education ഉണ്ടാക്കാനുള്ള കാരണമെന്താണ്? ഉദാഹരണം എഞ്ചിനീയറിങ്ങില്‍ എന്തൊക്കെ/ ഏതൊക്കെ തലത്തിലുള്ളതാണെന്ന് നോക്കാം.

എഞ്ചിനീറിംഗ്‌ / ടെക്നോളജി എന്ന വിഭാഗം പ്രധാനമായും ഉന്നം വെക്കുന്നത്‌ മനുഷ്യന്റെ ജീവിത നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ്. അതിനു വേണ്ടിയുള്ള വിവിധ സം‌വിധാനങ്ങള്‍ ഒരുക്കുകയാണ് പ്രധാന്യ ദൗത്യം.അതുപോലൊരു സം‌വിധാനമുണ്ടാക്കാന്‍ പ്രധാനമായും രണ്ട് ഘട്ടങ്ങളുണ്ട്. ഒന്ന് എങ്ങിനെ അതുണ്ടാക്കണം എന്ന വിവരണങ്ങള്‍, പിന്നീടുള്ളത് നടപ്പില്‍ വരുത്തല്‍ അല്ലെങ്കില്‍ നിര്മ്മാണം.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ Design and Construction.

ഈ രണ്ട് ഘട്ടങ്ങള്‍ തരണം ചെയ്യാനാണ് എഞ്ചിനീയറിങ്ങില്‍ മൂന്ന് വിഭാഗം വിദ്യാഭ്യാസ തലങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. ആദ്യത്തെ ഘട്ടത്തിന് വേണ്ടിയുള്ള ഒരു തലമാണ് ഡിഗ്രി എന്ന പേരില്‍ ഉണ്ടാക്കിയിട്ടുള്ളത്. 80% Theory ഉം 20% Practical ഉം സിലബസ്സാക്കിയുള്ള ഒരു വിഭാഗമാണിത്. നിലവിലുള്ള Laws of Science നെ coordination, Integration and Interface വഴി ഉപയോഗപ്പെടുത്തി, സം‌ധാനങ്ങളും / സാമഗ്രികളുമൊക്കെ നിര്‍‌മ്മിക്കാനാവശ്യമായ സാങ്കേതിക മാര്‍ഗ്ഗ രേഖകള്‍ / Design document ഉണ്ടാക്കുന്നു. പ്രധാനമായും ഈ ഉദ്ദേശമായതിനാല്‍ Theory Oriented ആയിരിക്കും സിലബസ്സ് എന്ന് പറയേണ്ടതില്ലല്ലോ!

മുകളില്‍ സൂചിപ്പിച്ച Design document കൂടുതല്‍ സാങ്കേതികമായിരിക്കാം അതിനാല്‍ നിര്‍‌മ്മാണത്തിന് ഉതുകുന്ന രീതിയില്‍ പ്രസ്തുത ഡോക്യുമെന്റിനെ Instruction ആയും Presentation ആയും മാറ്റി trades men നെക്കൊണ്ട് നിര്‍മ്മിക്കലാണ് രണ്ടാവിഭാഗത്തെ കൊണ്ട് ഉദ്ദേശിക്കുന്നത്.


അതുകൊണ്ട് തന്നെ തിയറിറ്റികല്‍ അല്ല മറിച്ച് Operation Oriented ആയ സിലബസ്സായിരിക്കും അവരുടേത്.ഇനി മൂന്നാമത്തെ വിഭാഗത്തെ പറ്റി, രണ്ടാമത്തെ വിഭാഗം ഉണ്ടാക്കിയ Instructiona ഉം Presentation ഉം ഫോളോ ചെയ്യുക എന്നതാണ് ഇവരുടെ വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. Trades men ആയതിനാല്‍ അവര്‍ക്ക് അവര്‍ക്ക്‌ തിയറിയെപറ്റി ഒന്നുമേ അറിയണമെന്നില്ല ആവശ്യവുമില്ല.

ഇനി സിലബസ് പരിഷ്കരണത്തിലേക്ക് വരാം.

മുഖ്യമായും തിയറി അടിസ്ഥാനപ്പെടുത്തിയുള്ള സിലബസ്സായതിനാല്‍ പത്തോ പതിനഞ്ചോ ബാച്ചുകള്‍ മാറുമ്പോള്‍ മാത്രമേ സിലബസ്സ് മാറ്റെണ്ടതായിട്ടുള്ളു അതുതന്നെ ഒരു സിലബസ്സ് എടുത്ത് കളയുക എന്നത് വളരെ അപൂര്‍‌വ്വമായേ സംഭവിക്കാന്‍ പാടുള്ളൂ, പ്രധാനകാരണം ശാസ്ത്ര നിയമങ്ങള്‍ക്ക് വ്യത്യാസം വരുന്നില്ല എന്നതുതന്നെ.( വരുന്നതിന്റെ കാര്യം വേറെ).

നിലവിലുള്ള ശാസ്ത്ര നിയമങ്ങളെ ഏറ്റവും നന്നായി മനസ്സിലാക്കി അവയെ എങ്ങിനെയൊക്കെ ഉപയോഗപ്പെടുത്താം എന്നൊരു പ്ലാറ്റ് ഫോം മാത്രമാണ് ഡിഗ്രി കൊണ്ട് ഉദ്ദേശിക്കുന്നത്.രണ്ട് കൊല്ലം സയന്‍സെടുത്ത് പ്രീഡിഗ്രിയും , നാലുകൊല്ലം എഞ്ചിനീയറിങ്ങും കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍, ശാസ്ത്ര നിയമങ്ങളില്‍ നൈപുണ്യം നേടിയ, അടിസ്ഥാനമായ ഒരു പ്ലാറ്റ് ഫോമാണ് എഞ്ചിനീയറിങ്ങ് പഠനത്തിലൂടെ ലഭ്യമാക്കുന്നത്.

ഉദാഹരണത്തിന് Semiconductor Technology, Advanced Maths, Control Systems , Relays നന്നായറിയാവുന്ന ഒരു എഞ്ചിനീയര്‍ പുറത്തിറങ്ങി S7 ( Siemens PLC ) കണ്ടാല്‍ ബോധം കെടില്ല, സീമെന്‍സില്‍ നിന്നും Program Instruction Manual വാങ്ങി വായിച്ചുമനസ്സിലാക്കി പ്രോഗ്രാം ചെയ്യാനുള്ള ത്രാണിയാണ് എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്നും ലഭിക്കുന്നത്.

അതേ സമയം , ഡിപ്ലോമയുടെ സിലബസ് പരിഷ്കരണം കുറച്ചുകൂടി ഫ്രീക്വന്‍‍സി കൂട്ടണം, മൂന്നോ നാലോ ബാച്ചാവുമ്പോല്‍ സിലബസ് പരിഷ്കരിക്കണം അതിന് കാരണം അവരുടെ Input laws of Science അല്ല മാറിക്കൊണ്ടിരിക്കുന്ന Design Document ആണ്. ഇനി മൂന്നാമത്തെ കൂട്ടരുടേ അതിലും എളുപ്പത്തില്‍ പരിഷ്കരിക്കണം കാരണം അവര്‍ക്ക് ലഭിക്കുന്നത് പുതിയ പുതിയ മാര്‍ഗ്ഗങ്ങളാണെന്നതുകൊണ്ട് തന്നെ.

ച്ചിത്രത്തില്‍ കണ്ടതുപോലെ ഒരു ചെറിയ ഭാഗത്ത് ഓവര്‍ ലാപ്പിങ്ങ് വന്നതിനാല്‍, രണ്ടാമത്തെ ലെവലും ഒന്നാമത്തെ ലെവലും വ്യത്യാസമില്ലെന്നോ രണ്ടാമത്തെ ലെവലും മൂന്നാമത്തെ ലെവെലും വ്യത്യാസമില്ലെന്നോ പറയുന്നതില്‍ അര്‍ത്ഥമില്ല.

ഡിഗ്രി ലെവെല്‍ എഡുക്കേഷന്‍ ഒരു പ്രത്യേക പ്രൊഡക്റ്റിനെ പറ്റിയോ രീതിയെ പറ്റിയോ പഠിപ്പിക്കലല്ല. അവയെപറ്റി സ്വയം പഠിക്കാനും ഉപയോഗപ്പെടുത്താനും ഉള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കലാണ്. അതുകൊണ്ടാണ് ഇലക്ട്രിക് എഞ്ചിനീയറിങ്ങില്‍ ഇന്നും Ohms law,  ലാപ്ലാസ് ട്രാന്‍സ്ഫോം  , Control Systems , നോണ്‍ ലീനിയര്‍ ഇക്വേഷന്‍സ്  അതേ പ്രാധാന്യത്തോടെ എന്നും പഠിപ്പിക്കുന്നത്.

സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം കയ്യിട്ട് വാരല്‍ നടക്കുന്നതിനെ അടിസ്ഥാനപ്പെടുത്തി ഒന്ന് മറ്റേതിനോട് തുല്യപ്പെടുത്തുന്നത് ശെരിയായ രീതിയല്ല.

എന്റെ വീട്ടിലെ ഇലക്ട്രിക് ഫ്യൂസ് പോയാല്‍ കൊച്ചുവേട്ടന്‍ തന്നെ കെട്ടിയാലേ ഉപ്പാക് തൃപ്തിയാവൂ, കാരണം എനിക്ക് കുറെ തിയറിയേ അറിയുള്ളു എന്നാണുപ്പയുടെ വാദം, അതുകൊണ്ടാണ് ഞാന്‍ കെട്ടിയാല്‍ ഇടക്ക് ഫ്യൂസ് പോകുന്നത്, മറിച്ച് കൊച്ചുവേട്ടന്‍ കെട്ടിയാല്‍ മാസത്തിലൊരിക്കല്‍ പോയാല്‍ പോയി, കൊച്ചുവെട്ടന്‍ വേലിയിലെ കമ്പി നാലയി ചുരിട്ടിയായി കെട്ടിയതിനാലാണെന്ന് പറയുന്നതൊന്നും ഉപ്പാക്ക് പ്രശ്നമല്ല ;)

ആരേയും കുറച്ചുകാണാനോ കൂടുതല്‍ കാണാനോ അല്ല മറിച്ച് Different level of education കൃത്യമായി മനസ്സിലാക്കാതെ ഒരു ചെറിയ ഓവര്‍ ലാപ്പ് കൊണ്ട് ഒന്ന് മറ്റൊന്നായി തെറ്റായി ധരിക്കുന്നതിലെ അര്‍ത്ഥമില്ലായ്മ മനസ്സിലാക്കാനാണ്. ഒപ്പം ഈ ബസ്സും ഇതിനൊരു പ്രചോദനമായി.

Friday, September 24, 2010

മന്ദിരവിധിയും ചില ചെന്നായ്ക്കളും

കിരീടത്തില്‍ പോലീസുകാരനെ ഗുണ്ട പൊതിരെ തല്ലുന്നതുകണ്ടപ്പോള്‍ മകന്‍ സേതു ഇടപെടുന്നു, ഗുണ്ടയെ തല്ലുന്നു തുടര്‍ന്ന് ഗുണ്ട കൊല്ലപ്പെടുന്നു.കോടതിയില്‍ കേസ് എങ്ങിനെ പോയി എന്ന് വിവരിക്കേണ്ടല്ലോ!.

അച്ഛനെ തല്ലിക്കൊല്ലുന്നത് കണ്ട് നില്‍ക്കുന്ന മകന്റെ വികാരത്തിനോ, അതില്‍ ഇടപെട്ടതിനെ തുടര്‍ന്ന് കയ്യബദ്ധത്താല്‍(?) / കൊല്ലപ്പെട്ടതിനോ/ താന്‍ കൊന്നില്ലെങ്കില്‍ തന്നെ കൊല്ലും എന്നതിനൊന്നും നിയമത്തില്‍ വലിയവിലയില്ല.

നിയമസംഹിതയില്‍ 'കൃത്യ' ത്തെ യാണ് മുഖ്യമായും അടിസ്ഥാനപ്പെടുത്തുന്നത്. കാരണങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും ഉള്ള പ്രധാന്യം കുറവാണ്. തീര്‍ച്ചയായും വിധിതീര്‍പ്പില്‍ ഇവയുടെ വിലയിരുത്തല്‍ അടിസ്ഥാനപെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കുറ്റവാളിയായി സേതുവിനെ വിധിക്കുന്നതില്‍ ന്യായം കാണാനാവുന്നതും.

കിരീടം സിനിമ കാണുന്നവരില്‍ മുഖ്യഭാഗവും സേതുവിനെ ശിക്ഷിക്കരുതെന്ന ആഗ്രഹക്കാരായിരിക്കും, അതിനുള്ള കാരണം വികാരപരമായും, 'കൃത്യ'ത്തേക്കാള്‍ അതിലേക്ക് നയിച്ച കാരണങ്ങളെ വിലയിരുത്തുന്നതുകൊണ്ടാണ്, ഒപ്പം അവിടെ കാണികള്‍ ശെരിയും തെറ്റും അളക്കുന്നു. കോടതി ശെരിയും തെറ്റും അളക്കാനുള്ളതല്ല ന്യായം അളക്കാനുള്ളതാണ്, അതുകൊണ്ട് തന്നെ വിധി ശെരിയുമാകുന്നു.


എന്നല്‍ എല്ലായിടത്തും കോടതികള്‍ വെറും ന്യായം നോക്കിയാല്‍ പോര മറിച്ച് ശെരി തെറ്റുകളും വിലയിരുത്തിയാവണം വിധിക്കേണ്ടത് പ്രത്യേകിച്ചും വിധിഫലവ്യാപ്തി നോക്കുമ്പോള്‍.

സേതുവിന്റെ കുടുംബവും കീരിക്കാടന്റെ കുടുംബവും മാത്രമാണ് പ്രസ്തുത വിധിവ്യാപ്തിയില്‍ വരുന്നത്. അതുകൊണ്ട് തന്നെ ന്യായം മാത്രം അളന്നാല്‍ തെറ്റൊന്നുമില്ല തന്നെ.


ഇത്രയും ഇവിടെ സൂചിപ്പിച്ചത് വരാനിരിക്കുന്ന(?) അലഹാബാദ് കോടതിയുടെ വിധി എങ്ങിനെയായിരിക്കണം എന്ന ഒരാഗ്രഹം പ്രകടിപ്പിക്കാനാണ്. വിധി ഏതെങ്കിലും ഒരു കൂട്ടര്‍ക്കേ അനുകൂലമാകൂ എന്നെങ്കില്‍ ആര്‍ക്കായിരിക്കുന്നതായിരിക്കണം എന്തുകൊണ്ട് എന്ന് വിലയിരുത്തുകയാണ്.

ആത്മാര്‍ത്ഥമായും വിധി ഹിന്ദു/ രാമജന്മഭൂമിക്ക് അനുകൂലമാകണം എന്നാണ്, വിധി പൂര്‍ണ്ണമായും സന്തോഷത്തോടെ ഇതരവിഭാഗം ഉള്‍ക്കൊള്ളുകയും വേണം. ഇതിന് പലകാരണങ്ങള്‍ ഉണ്ട്. ഒറ്റവാക്കിലുള്ള ഇതിനുള്ള ഉത്തരം എന്താണെന്നുവെച്ചാല്‍ ഞാന്‍ ഒരു മുസ്ലീം എന്നതുതന്നെയാണ്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്ലാം മതത്തിനും കൃസ്തുമതത്തിനുമെല്ലാം ഇവിടെ ജനിക്കാനും വളരാനും കാരണമൊരിക്കിയത് ഇവിടത്തെ ഹിന്ദുക്കളുടെ വിശാലമനസ്കതകൊണ്ട് മാത്രമാണെന്ന വിശ്വാസക്കാരനാണ് ഞാന്‍. അന്നവര്‍ക്കുണ്ടായിരുന്ന വിശാലത പിന്നീട് കുറെ രാഷ്ട്രീയക്കാരാല്‍ ഒരു വിഭാഗത്തിന് നഷ്ടപ്പെട്ടതിന്റെ പരിണിതഫലമാണ് ബാബറി മസ്ജിദിന്റെ തകര്‍ച്ച.

നാമമാത്രമായിരുന്ന ബി.ജെ.പി/ അനുബന്ധ വര്‍ഗ്ഗീയ വിഷരാഷ്ടീയപാര്‍ട്ടി ഇന്‍ഡ്യയില്‍ ഒരു ചെറിയ സമയം കൊണ്ട് വളരാനും ഇന്‍ഡ്യ ഭരിക്കാനും വരെ കാരണമായത് പ്രസ്തുത മസ്ജിദാണെന്നാണെന്റെ വിശ്വാസം.

ഇവിടെ തെറ്റ് അല്ലെങ്കില്‍ കൃത്യം ഒന്നുമാത്രമേയുള്ളു അത് ബാബറിമസ്ജിദ് തകര്‍ത്തതാണ്.

ന്യായം അടിസ്ഥാനപ്പെടുത്തുകയാണെങ്കില്‍, ബാബറി മസ്ജിദ് തകര്‍ത്തെന്ന 'കൃത്യം' ചെയ്ത മന്ദിര വിഭാഗത്തിനൊരിക്കലും അനുകൂല വിധികിട്ടാന്‍ പാടില്ല , കിട്ടില്ല എന്നാല്‍ , വിധിയുടെ വ്യാപ്തി ഉള്‍ക്കൊണ്ട്, ശെരിയും തെറ്റും വിലയിരുത്തി, ഇന്‍ഡ്യയുടെ ഭാവിയും മനസ്സിലാക്കി ഹിന്ദു/ മന്ദിരവിഭാഗത്തിന് അനുകൂലമായവിധിയാവണം ഉണ്ടാവേണ്ടത്.


വിധി ബാബര് മസ്ജിദിനനുകൂലമാണെങ്കില്‍, പള്ളി തകര്‍ത്ത കുറ്റം ചെയ്തവരെ മാത്രമല്ല, യാതൊരു തരത്തിലും നേരിട്ടുള്‍പ്പെടാത്ത, രാഷ്ട്രീയത്തിന് ചട്ടുകമായ ഒരു വലിയ വിഭാഗത്തേയും ബാധിക്കുന്നുണ്ട്.

എന്നാല്‍ വിധി മന്ദിരത്തിനനുകൂലമാണെങ്കില്‍, ബി.ജെ.പിയടക്കമുള്ള വര്‍ഗ്ഗീയതിമിരങ്ങളുടെ ഒരു വലിയ ചട്ടുകം നഷ്ടമാകും. അവരുടെ രാഷ്ട്രീയചട്ടുകമായ നല്ലൊരു വിഭാഗത്തിന് വീണ്ടുവിചാരമുണ്ടാകും ( ഓര്‍ക്കുക ബി.ജെ.പി ഒരു പാര്‍ട്ടിയായതും ഭരണത്തില്‍ വന്നതും പതിറ്റാണ്ടുകള്‍കൊണ്ടല്ല ഒരു ചെറിയ കാലയളവില്‍ നടത്തിയ വര്‍ഗ്ഗീയ വാദത്തിലൂടെയാണ്). മസ്ജിദ് തകര്‍ത്ത അന്നത്തെ മനസ്സല്ല അതില്‍ ഉള്‍പ്പെട്ട നല്ലൊരു ബിഭാഗത്തിനിന്ന്.

ഇനി ബാബര്‍ വാദികളുടെ കാര്യമാണെങ്കില്‍ ഇതൊരു നന്ദിപ്രകാശമായി കണക്കാക്കാം. ഇസ്ലാം സമാധാനത്തിന്റെ മതമാണ്. അത് അക്ഷരാര്‍ത്ഥത്തില്‍ പ്രകടിപ്പിക്കാം. ഇതിലൊന്നും ഉള്‍പ്പെടാത്ത വല്ലിയൊരു സമൂഹത്തിന് ശെരിയും തെറ്റും നന്നായറിയാമെന്നിരിക്കെ, സന്തോഷത്തോടെ ഉള്‍ക്കൊള്ളുന്ന മുസ്ലീമിന്റെ മതമെന്താണെന്ന് മനസ്സിലാക്കിക്കൊടുക്കാനാവുന്നു.


വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള 'കൃത്യ'ങ്ങളെ വിലയിരുത്തുമ്പോള്‍ ന്യായാന്യാങ്ങളോടൊപ്പം ശെരിതെറ്റിനേയും പരിഗണിക്കണം. അല്ലാതെ ന്യായാന്യാങ്ങളേ മാത്രം അടിസ്ഥാനപ്പെടുത്തിയാല്‍ , അത് നടപ്പിലാക്കാന്‍ നട്ടെല്ലുള്ള സര്‍ക്കാരില്ലെങ്കില്‍ ഫലം ഭീകരമായിരിക്കും ആവര്‍ത്തനവും.

മറ്റൊരു പള്ളി പൊളിക്കാന്‍ ജന്മഭൂമിക്ക് കൂടുതല്‍ ത്രാണിനല്‍കുക ഇപ്പോള്‍ അനുകൂലവിധി ലഭിച്ചാലല്ല മറിച്ച് പ്രതികൂല വിധി ലഭിച്ചാലാണെന്നാനെന്റെ വിശ്വാസം.

ഒപ്പം ഒന്നുകൂടെ സൂചിപ്പിക്കട്ടെ, മസ്ജിദിന് അനുകൂല വിധി കിട്ടുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതാണ്. അതായത് ഏറ്റവും അവസാനമായിരിക്കണം ബാബര്‍ മസ്ജിദിന്റെ അനുകൂലമായ വിധി.


സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഭവിയിലെ മറ്റൊരാവര്‍ത്തനമാകും എന്ന് എത്രപേര്‍ക്ക് ചിന്തിക്കാനാവുന്നുണ്ട്?

Sunday, January 10, 2010

മാറുക!

ഒരു പരിധിവരെ അച്ഛനമ്മമാരുടെ ആത്മവിശാസമില്ലായ്മയില്‍ നിന്നുമുണ്ടാകുന്ന ഭയമാണ് മക്കളോട് തമാശരൂപേണയെങ്കില്‍ പോലും, ' ഞങ്ങള്‍ക്ക് വയസ്സാല്‍ നിങ്ങള്‍ നോക്കുമല്ലോ അല്ലെ? (നോക്കണേ!)' എന്ന് ചോദിക്കാന്‍ ( അപേക്ഷിക്കാന്‍ ) കാരണം. തങ്ങള്‍ക്ക് വയസ്സായാല്‍ നോക്കാനുള്ളതാണ് കുട്ടികള്‍ എന്ന് ചിന്തിച്ചാണ് മിക്ക അച്ഛനമ്മമാരും കുട്ടികളെ വളര്‍ത്തുന്നത് വളര്‍ച്ചയുടെ പല ഘട്ടത്തില്‍ അച്ഛനമ്മാമര്‍ ഇതുപോലുള്ള വാക്കുകളിലൂടെ ഇതുറപ്പ് വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.

എന്റെ ഉപ്പ എന്നോടോ സഹോദരങ്ങളോടോ ഈ വാക്കുകള്‍ /സൂചനകള്‍ പറയുന്നത് കേള്‍ക്കാത്തതുകൊണ്ടല്ല മറിച്ച് കൊടുക്കല്‍ വാങ്ങലില്‍ ഒരിക്കലും ഉള്‍പ്പെടുത്താന്‍ പറ്റാത്ത ബന്ധമാണ് കുട്ടികളുമായുണ്ടാവേണ്ടത് എന്നതുകൊണ്ടാണ് അച്ഛനമ്മമാരുടെ ഈ ചിന്താഗതിയോട് ഒരിക്കലും യോജിക്കാനാവാത്തത്.

' ഇവനെയൊക്കെ സ്നേഹിച്ചിട്ടെന്താകാര്യം? കല്യാണം കഴിഞ്ഞാന്‍ പിന്നെ പെണ്‍ വീട്ടുകാരുമാത്രമാവുമല്ലോ! ' എന്ന് മകനെ ചൂണ്ടി സംസാരിക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ട്! അമ്മക്ക് പകരം അച്ഛനാനെങ്കില്‍, സ്നേഹത്തിന് പകരം ' പഠിപ്പിച്ചിട്ടെന്താ' എന്ന് മാറ്റം വരുത്തുമെന്ന് മാത്രം!.

'നമ്മള്‍ നമ്മുടെ അച്ഛനമ്മമാരെ നോക്കിയിട്ടുണ്ടെങ്കില്‍ നമ്മുടെ മക്കള്‍ നമ്മളെ നോക്കും' എന്ന് ചിലര്‍ സൂചിപ്പിക്കുന്ന ത്വത്വത്തോട് യോജിക്കാനാവാത്തതും അതില്‍ അടങ്ങിയിട്ടുള്ള 'കണ്ടീഷന്‍' കൊണ്ട് തന്നെയാണ്.

രസകരമായ കാര്യം പണമാണിവിടെയെല്ലാം മുഖ്യം എന്നതാണ്!.

ആയതിനാല്‍ അച്ഛനമ്മമാരേ, നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിക്കൂ. നിങ്ങളുടെ ജീവിതകാലം സമാധാനമായും സന്തോഷമായും പൂര്‍ത്തിയാക്കേണ്ടത് നിങ്ങളുടെ മാത്രം ആവശ്യമാണ് മക്കളുടെയല്ല അതിന് വേണ്ടത് നിങ്ങള്‍ തന്നെ സ്വയം ചെയ്യൂ. അഭിമാനമുള്ള , ആത്മവിശ്വാസമുള്ള അച്ഛനമ്മമാരാവൂ നിങ്ങള്‍!

Tuesday, June 16, 2009

ഒന്ന് സഹായിക്കാമോ?

കുറച്ച് കാലമായി തൃശ്ശൂരിലെ ഒരു പ്രൈവറ്റ് ബാങ്കുമായാണ് ഞാന്‍ ഇടപാട് നടത്തുന്നത്. ഇ മെയിലായി മുടങ്ങാതെ വരുന്ന സ്റ്റേറ്റ്മെന്റ് സാധാരണ നോക്കുന്ന പരിപാടിയില്ലായിരുന്നു.

കഴിഞ്ഞ കൊല്ലത്തില്‍ ഒരിക്കല്‍ സ്റ്റേറ്റ്മെന്റ് വന്നത് നോക്കിയപ്പോഴാണ് ഡെബിറ്റ് കാര്‍ഡ് വാര്‍ഷിക ഫീസിനത്തില്‍ ഒരു തുകയും അതിനൊപ്പം ഡെബിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ടെന്ന് പറഞ്ഞ് മറ്റൊരു തുകയും അക്കൗണ്ടില്‍ നിന്നും ഡിഡക്ട് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.

ഒരു മിനിമം സര്‍‌വീസായ ഡെബിറ്റ് കാര്‍ഡിന് വാര്‍ഷിക ഫീസായി , വളരെ ചെറിയ തുകയണെങ്കിലും യാതൊരു മുന്നറിയീപ്പുമില്ലാതെ അക്കൗണ്ടില്‍ നിന്നും ഡിഡക്റ്റ് ചെയ്തത് ശരിയായി തോന്നാത്തതിനാല്‍ വിശദീകരണം ചോദിച്ച് ബാങ്കിന് കത്തയച്ചെങ്കിലും മറുപടി അപൂര്‍ണ്ണമായിരുന്നു, അതും ഒരുതരം ഓട്ടോ മെയില്‍ , ഊരോ പേരോ ഇല്ലാത്തത്.

ഒന്നാമതായി ഞാനീ സര്‍‌വീസ് ഉപയോഗപ്പെടുത്തില്ല , മാത്രമല്ല എന്റെ സമ്മതത്തോടെയോ , ഞാന്‍ ആവശ്യപ്പെട്ടോ അല്ല എനിക്കീ സര്‍‌വീസ് തന്നതെന്നും ആയതിനാല്‍ ഉടന്‍ ഡിഡക്റ്റ് ചെയ്തത് തിരിച്ചിടാന്‍ ആവശ്യപ്പെട്ട് ബാങ്കിന് വീണ്ടും എഴുതി.

ഇത്തവണ വന്ന മറുപടി രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്കുള്ള ഉപദേശം , ഒപ്പം ഊരും പേരുമൊക്കെയുണ്ടായിരുന്നു. ഒരു തരം പറ്റിക്കലായി തോന്നിയതിനാല്‍ വിടാന്‍ ഞാനും തയ്യാറായില്ല. ഫോണില്‍ മാനേജരെ വിളിച്ച് ....ബാക്കി പറയുന്നില്ല, കട്ടായ ചാര്‍ജിന്റെ എത്രയോ മടങ്ങ് അന്ന് മാനേജറെ വിളിച്ചുകളഞ്ഞെങ്കിലും കട്ടാക്കിയ പൈസ റിവേര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനിടക്ക് SBI യില്‍ അക്കൗണ്ട് തുടങ്ങാനും , ട്രാന്‍സക്ഷന്‍ അങ്ങോട്ട് മാറ്റാനും ഞാന്‍ മറന്നില്ല.

Demat/ MF എന്നീ അക്കൗണ്ടുകളൊക്കെ പഴയ ബാങ്കുമായിത്തന്നെയാകയാല്‍ അക്കൗണ്ട് മൊത്തം കാന്‍സല്‍ ചെയ്യാനും ചെറുതായി ബുദ്ധിമുട്ടുണ്ട് അതിനാല്‍ നാമമാത്ര ട്രാന്‍സാക്ഷന്‍ പഴയ ബാങ്കുമായിപ്പോഴും നടത്തുന്നു.

നാല് ദിവസം മുമ്പ് സ്റ്റേറ്റ് മെന്റ് വീണ്ടും നോക്കിയപ്പോള്‍ പഴയ സംഭവം ആവര്‍ത്തിച്ചിരിക്കുന്നു അതായത് ഈ വര്‍ഷത്തേക്കും പഴയതുപോലെ പൈസ കട്ടാക്കിയിരിക്കുന്നു. കത്തയച്ചതിന് മറുപടി വരുന്നുണ്ടെങ്കിലും ഡെബിറ്റ് കാര്‍ഡിന്റെ ഗുണം മാത്രം പറഞ്ഞുകൊണ്ടാണെന്നുമാത്രം. ഒറ്റ വാക്കില്‍ 'കാന്‍സല്‍ & റിവേര്‍ട്ട് ' എന്നെഴുതിയിട്ടും സംഭവം അതുതന്നെ, അതായതവര്‍ മാറ്റാന്‍ തയ്യാറല്ല എന്നുതോന്നുന്നു. ഭാഗ്യവശാല്‍ SBI ഈയിടെ Demat അക്കൗണ്ട് / trading facility ഒക്കെ തുടങ്ങിയീട്ടുണ്ട് ആയതിനാല്‍ പ്രശ്നക്കാരന്‍ ബാങ്കില്‍ നിന്നും എല്ലാം SBI യിലേക്ക് മാറ്റാന്‍ വേണ്ടിയുള്ളതൊക്കെ തുടങ്ങിക്കഴിഞ്ഞു , പക്ഷെ ചില ചോദ്യങ്ങള്‍ ഇപ്പോഴും നില നില്‍ക്കുന്നു.

ചോദ്യങ്ങള്‍ ഇതാണ്:


1) നമ്മുടെ അക്കൗണ്ടില്‍ നിന്നും നമ്മുടെ അനുവാദമില്ലാതെ എന്തിന്റെ പേരിലായാലും ബാങ്കിന് പണം ഈടാക്കാമോ?

2) ബാങ്കിന്റെ ഒരു സര്‍‌വീസ് ( ഉദാഹരണം) ഡെബിറ്റ് കാര്‍ഡ് , ആവശ്യപ്പെടാതെ തരികയും അതിന് ഫീസും ഈടാക്കാമോ?

3)ഒരിക്കല്‍ ഫ്രീയായ സര്‍‌വീസ് ഇടക്കാലത്ത് ഫീസീടാക്കാന്‍ തുടങ്ങിയാല്‍ കസ്റ്റമറിന്റെ സമ്മതം ആവശ്യമില്ലെ?

എല്ലാവര്‍ക്കും ഒരു ഫ്രീ ഉപദേശം: എപ്പോഴെങ്കിലും ബാങ്ക് സ്റ്റേറ്റ്മെന്റൊക്കെ ഒന്ന് വായിക്കുന്നത് നന്നായിരിക്കും.