Thursday, June 05, 2008

എന്‍‌റ്റേയും കോപ്പിയടിച്ചു

എന്‍‌റ്റെ ഈ പോസ്റ്റ് സമ്മതമോ അറിവോ ഇല്ലാതെ ഇവിടെ വില്‍‌ക്കാന്‍ വെച്ചിരിക്കുന്നു. ബൂലോകത്തും ഇതിന്‍‌റ്റെ കറുത്ത കൈകള്‍ ഉള്ളതെന്ന് നിസ്സംശയം പറയാന്‍ പറ്റും. ഇതിനു പിന്നിലുള്ളവര്‍ ഓര്‍ക്കുക ഇതൊരു വെറും കോപ്പി റൈറ്റ് പ്രശ്നത്തിലേക്കല്ല നീങ്ങുന്നതെന്ന്. ഇതിന് കൊടുക്കേണ്ട വില വളരെ വലിയതായിരിക്കുമെന്നോര്‍മ്മിപ്പുന്നതോടൊപ്പം എത്രയും പെട്ടെന്ന് അവിടേനിന്നും നീക്കം ചെയ്യാനും ആവശ്യപ്പെടുന്നു.





I demand http://www.mazhathully.com/ to remove my article published in thier site to make money without my permission or knowledge immediately or strict action will be taken without any further notice.





Saturday, May 10, 2008

ചില ഇന്‍ഷൂറന്‍സ് ചിന്തകള്‍

നാല് വര്‍ഷം മുമ്പാണ് എന്‍‌റ്റെ ഒരു സുഹൃത്തില്‍ നിന്നും നമ്പര്‍ വാങ്ങി ഒരാളെന്നെ ഫോണില്‍ വിളിച്ചത്. ഫോണില്‍കൂടി യാതൊന്നും സംസാരിക്കാതെ എന്നെ നേരില്‍ കാണണമെന്നായിരുന്നു അയാളുടെ ആവശ്യം.


പേരുകേട്ട ഒരു ഇന്‍ഷൂറന്‍സ് കമ്പനി ഏജെന്‍‌റ്റായ അയാള്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോളിസി എടുക്കേണ്ടതിലെ അത്യാവശ്യകതയെപറ്റി ഒരടുത്ത ബന്ധുവിനെപ്പോലെ എനിക്ക് വിവരിച്ചുതന്നു. അയാളുടെ വിവരണം കഴിഞ്ഞപ്പോഴാണ് ഇതൊന്നും എടുക്കാത്തതിലെ ബുദ്ധിമോശത്തെപ്പറ്റി എനിക്കുണര്‍‌വുണ്ടായത്. ഇക്കാലമത്രയും ഒന്നും പറ്റാത്തതില്‍ സര്‍‌വേശ്വരനോട് നന്ദി പറഞ്ഞ് മുകളിലേക്ക് നോക്കിയിരിക്കുമ്പോള്‍ അയാള്‍ വീണ്ടും പോലിസിയെപ്പറ്റി ഇടതടവില്ലാതെ വിവരിച്ചുകൊണ്ടിരുന്നു.

ഒരു കുടുംബ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോളിസി എടുക്കാമെന്ന് തീരുമാനിച്ച ഞാന്‍ അയാളുടെ സംസാരത്തില്‍ നിന്നും മറ്റും അയാളൊരു പോളിസി ഏജന്‍‌റ്റാണെന്നുപോലും മറന്നുപോയി:

' ഇതൊരു ബിസിനസ്സായി കാണരുത് ഏറ്റവും നല്ലതും ഇക്കണോമിക്കലുമായ ഒരു പോളിസി താങ്കള്‍ തന്നെ തീരുമാനിച്ചോളൂ '

കുടുമ്പ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോളിസി പേപ്പറുകളില്‍ ഒപ്പുവെപ്പിച്ചതിന് ശേഷം ലാഭമുള്ളതിനാല്‍ ഒരു വര്‍ഷത്തെക്കുള്ള പ്രീമിയത്തുകയും കൈപറ്റിയാനയാള്‍ പോയത്.മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോള്‍ പോളിസി ഡോക്യുമെന്‍സും ഇന്‍ഷൂറന്‍സ് കാര്‍ഡും അയാള്‍ എന്‍‌റ്റെ ഓഫീസില്‍ വന്നേല്‍‌പ്പിക്കുകയും ചെയ്തു.

ഇന്‍ഷൂറന്‍സ് പോളിസി കാര്‍ഡ് ഐഡെന്‍‌റ്റി കാര്‍ഡിനൊപ്പം പേര്‍സില്‍ തിരുകി ഏതസുഖത്തേയും സ്വാഗതം ചെയ്തിരിക്കെയാണ് പച്ചാനാക്കസുഖം വന്നത്.ഡോക്ടര്‍ക്ക് അപ്പോയിന്‍‌മെന്‍‌റ്റെടുക്കാന്‍ ഞാന്‍ ഫോണ്‍ ചെയ്തു:

' ഇന്‍ഷൂറന്‍സൊക്കെ എടുക്കുമല്ലോ അല്ലെ? '
'ഏത് കമ്പനിയാണ്? '
' XYZ ഇന്‍ഷൂറന്‍സ് '
' പിന്നില്ലാതെ എടുക്കും.'

ക്ലിനിക്കില്‍ ചെന്ന് പേര് റജിസ്ട്രേഷന്‍ സമയത്ത് , അഭിമാനത്തോടെ റിസപ്ഷനിസ്റ്റിന് നേരെ നീട്ടിയ ഇന്‍ഷൂറന്‍സ് കാര്‍ഡ് നോക്കി അതേ വേഗതയില്‍ അവര്‍ പറഞ്ഞു:

' സാര്‍ ഇത് കവറാവില്ലല്ലോ , ഇത് ഇന്‍‌ പേഷ്യന്‍‌റ്റ് മാത്രമേയുള്ളു മാത്രമല്ല നാല്‍‌പ്പത് ശതമാനം മാത്രമേ കിട്ടൂ '

അങ്ങിനെയാവാന്‍ തരമില്ലെന്നും ഞാന്‍ ഒരു പ്രത്യേക ചികില്‍സക്കല്ല ( ഇന്‍/ഔട്ട്) ഇതെടുത്തതെന്നും അറിയീച്ചപ്പോള്‍ മലയാളിയായ തൊട്ടടുത്ത് നിന്നിരുന്ന അവരുടെ സഹായി:

' ഒരു കാര്യം ചെയ്യൂ പൈസ അടച്ചോളൂ പിന്നീട് റീ ഇമ്പേഴ്സ് ചെയ്തല്‍ മതിയല്ലോ'

അന്നവിടെ വന്ന ബില്ലിനെല്ലാം ഞാന്‍ പണം കൊടുത്ത് റീ ഇമ്പേഴ്സ്നിനുള്ള പേപ്പറില്‍ ഡോക്ടറെക്കൊണ്ട് ഒപ്പുമിടുവിച്ച് തിരിച്ചുവന്ന് ഇന്‍‍ഷൂറന്‍സ് ഏജെന്‍‌റ്റിനെ വിളിച്ച് കാര്യം പറഞ്ഞു , കൊടുത്ത ബില്‍ റീ ഇമ്പേഴ്സ് ചെയ്യാനുള്ള മാര്‍ഗ്ഗമന്വേഷിച്ചു:

' ഏയ് അതു കിട്ടില്ല '
' കിട്ടില്ലെന്നോ കാരണം? '
' സാറെടുത്ത പോളിസി ഇന്‍ പേഷ്യന്‍‌റ്റ് മാത്രമേ കവറാവൂ ഔട്ട് പേഷ്യന്‍‌റ്റ് കവറല്ല '
' ഞാന്‍ താങ്കളോട് ഇന്‍‌പേഷ്യന്‍‌റ്റിന് മാത്രമുള്ള പോളിസിയാണോ ചോദിച്ചത്? '
ഉടന്‍ അയാളുടെ മറുചോദ്യം ,' ഔട് പേഷ്യന്‍‌റ്റ് സാറ് ആവശ്യപ്പെട്ടോ? '
' ഏറ്റവും നല്ല ഒരു മെഡിക്കലല്ലെ സുഹൃത്തേ ഞാന്‍ ചോദിച്ചത് ? '

അയാളുടെ സംസാര ശൈലി മാറിത്തുടങ്ങിയപ്പോള്‍ കൂടുതല്‍ സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നെനിക്ക് മനസ്സിലായി.പറ്റിയത് പറ്റി ഇനി കയ്യിലുള്ള പോളിസി ഔട്ട് പെഷ്യന്‍‌റ്റ് കവറാക്കാനുള്ള അധികപണം കൊടുക്കാന്‍ തയ്യാറായെങ്കിലും ഇതായിരുന്നുമറുപടി:

' അതിപ്പോ ഇല്ല സാറെ പണ്ടൊക്കെ ചെയ്യാമായിരുന്നു , ഇനി ഇപ്പോ ഒറ്റ മാര്‍ഗ്ഗമെയുള്ളു ഒരു പുതിയ പോളിസി എടുക്കുക! '

മാത്രമല്ല നല്ലൊരു പുതിയ പോളിസി അന്നുതന്നെ ലോഞ്ച് ചെയ്തതായും അയാളറിയീച്ചു
' അപ്പോ ഇപ്പോള്‍ കയ്യിലുള്ളതോ ?'
' അത് സാറവിടെ വെച്ചോ , എന്നെങ്കിലും ഇന്‍ പേഷ്യെന്‍‌റ്റായാല്‍ ഉപയോഗിക്കാലോ '
' അതിനിത് നാല്‍‌പ്പത് ശതമാനമല്ലെ കിട്ടൂ , നൂറ് ശതമാനം കിട്ടില്ലല്ലോ ?'

' സാറ് പറയുന്നതൊക്കെ ശരിതന്നെ അതെല്ലാം നടക്കുകയാണെങ്കില്‍ ലോകത്ത് ഇന്‍ഷൂറന്‍സ് കമ്പനികലെല്ലാം പൂട്ടേണ്ടിവരില്ലെ? പിന്നെ നൂറ് ശതമാനം ഉള്ള പോളിസിക്കൊക്കെ വലിയ പ്രീമിയമാണ്'

'അതെടുക്കുന്ന സമയത്ത് ഞാന്‍ താങ്കളോട് പ്രീമിയത്തെപ്പറ്റി വല്ലതും സംസാരിച്ചോ , എറ്റവും നല്ലത് നല്ല ഇക്കണോമിക്കലായത് വെണമെന്നല്ലേ പറഞ്ഞത്?

ചുരുക്കത്തില്‍ ആ സംസാരം അവിടെ നിന്നു , ആ ഫയല്‍ അപ്പോ തന്നെ കീറികളയുകയും ചെയ്തു.

*****************

ഇപ്പോള്‍ ജോലിചെയ്യുന്ന കമ്പനിയില്‍ ചേര്‍ന്നസമയത്ത് കുടുംബ ഇന്‍‌ഷൂറന്‍സിലാദ്യം നോക്കിയത് പണ്ടത്തെ അമളിയാണ്. ഇനും ഔട്ടും ഒക്കെയുണ്ട് ആകെ ഒഴിവുള്ളത് പല്ലുമായി ബന്ധപ്പെട്ടത് മാത്രം അതില്‍‌ പോലും പല്ലുമായി അസുഖമാണെങ്കില്‍ അതും കവറാണ് , കെട്ടിക്കല്‍ ഭംഗി വരുത്താന്‍‌വേണ്ടി വല്ല ഓപറേഷനും എടുക്കുന്നെങ്കില്‍ അതുമാത്രം കവറല്ല.

മോനുമായി പല തവണ പോയെങ്കിലും യാതൊരുകുഴപ്പവുമുണ്ടായില്ല എല്ലാം ഇന്‍ഷൂറന്‍സ് നോക്കുന്നു. എന്നാല്‍ ഈയിടക്കാണ് മോന്‍‌റ്റെ തൊലിക്ക് ചില പ്രശ്നങ്ങള്‍ കാണാന്‍ തുടങ്ങിയത്. ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങന്‍ പോയപ്പോഴാണ് ഒരു പുതിയ കാര്യം മെഡിക്കല്‍ ഷോപ്പിലെ ആള്‍ പറഞ്ഞത് , ഡോക്ടര്‍ എഴുതിയ മിക്ക മരുന്നുകളും മരുന്നുകളല്ല മറിച്ച് സൗന്ദര്യ വസ്തുക്കള്‍ ആയ ക്രീമുകള്‍ ആണ് അതിനാല്‍ ഇന്‍ഷൂറന്‍സ് കവറാവില്ലെന്ന്.

എഴുതിയിരിക്കുന്നത് ഡോക്ടര്‍ അയാളുടെ പ്രിസ്ക്രിപ്ഷന്‍ ലിസ്റ്റില്‍, ഇന്‍ഷൂറന്‍സ് കോപ്പിയിലും എഴുതിയ എല്ലാ മരുന്നുകളും വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട് അതുകൊണ്ട് തന്നെ അത് മരുന്നായി പരിഗണിക്കാമെന്ന് ഞാന്‍ വാദിച്ചെങ്കിലും മരുന്നുഷോപ്പിലെ വില്‍‌പ്പനക്കാരന്‍ തയ്യാറായില്ല.

' താങ്കള്‍ വേണമെങ്കില്‍ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ടോളു '

മരുന്നെല്ലാം സ്വന്തം പോകറ്റില്‍ നിന്നും പണം കൊടുത്ത് വാങ്ങി പിറ്റേന്ന് ഇന്‍ഷൂറന്‍സില്‍ വിളിച്ച് ചോദിച്ചു , 'ക്രീം ആണോ ഇല്ല അതു കവറല്ല '

ഒരുകാര്യം മനസ്സിലായി എന്തു ചോദിച്ചാലും കഴിയുന്നതും ഇല്ലെന്ന് പറയല്‍ അവരുടെ ഒരു ശൈലിയാണെന്ന്.അന്നത് വിട്ടുകളഞ്ഞെങ്കിലും അടുത്ത തവന ഡോക്ടര്‍ മരുന്നെഴുതിയപ്പോള്‍ മുമ്പുണ്ടായത് വിവരിച്ചു:

' ഞാന്‍ എഴുതിയത് മരുന്നാണ് അതവര്‍ തന്നേ തീരു , മരുന്നല്ലാത്ത രീതിയിലാണെങ്കില്‍ ഞാന്‍ ഒരു ചെറിയ സ്ലിപ്പില്‍ അതെഴുതികൊടുക്കുകയാണ് ചെയ്യുക '

അതായത് , ഒരു ക്രീം എന്ന രീതിയില്‍ ഡോക്ടര്‍ ആ ' മരുന്നുകള്‍ ' എഴുതികൊടുക്കുക ചെറിയ വെളുത്ത പേപ്പര്‍ കഷ്ണത്തിലെന്ന് പറഞ്ഞ് അത് കാട്ടിത്തരുന്നതിനൊപ്പം ഫോണില്‍ മെഡിക്കല്‍ ഷോപ്പില്‍ വിളിച്ച് കാര്യം അന്വേഷിച്ചു. ഇന്‍ഷൂറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് അതു ശരിയാക്കണെമെന്ന് ആവശ്യപ്പെടുകയും ചെയ്തു.പക്ഷെ മരുന്ന് വാങ്ങിക്കാന്‍ പോയപ്പോള്‍ കാര്യം പഴയതുപോലെത്തന്നെ.

പിന്നീട് സ്കിന്‍ സ്പെഷ്യലിസ്റ്റിനെ കാണാന്‍ പോയപ്പോളാണ് പ്രശ്നം സങ്കീര്‍ണ്ണമായത്. നാനൂറ് ദിര്‍ഹം മുള്ള ബില്ലില്‍ അറുപത് ദിര്‍ഹത്തിന്‍‌റ്റെത് മാത്രം മരുന്ന് ബാക്കിയെല്ലാക് ക്രീമാണത്രെ അതിനാല്‍ കവറാവില്ലെന്ന്.എന്തായാലും മരുന്നെല്ലാം ഇത്തവണയും സ്വന്തം പൈസ കൊടുത്ത് വാങ്ങി.ഇപ്രാവശ്യം വെറുതെ വിടാനാവാത്തതിനാല്‍ ഞങ്ങളുടെ കമ്പനി എച്ച്.ആറിനെ വിളിച്ച് കാര്യം പറഞ്ഞു. നടപടി എടുക്കുകയും ചെയ്തു.

ഇന്‍ഷൂറന്‍സ് കമ്പനികള്‍ സൗന്ദര്യ വസ്തുക്കളായ ക്രീമുകള്‍ കവറാക്കാത്തതിന്‍‌റ്റെ കാര്യം മനസ്സിലാക്കാം പക്ഷെ ഡോക്ടര്‍ മരുന്നായി എഴുതിയാലും അത്തരത്തില്‍ കണക്കാന്‍ പാടില്ലെന്നാണെന്‍‌റ്റെ പക്ഷം. മാത്രമല്ല പോളിസികള്‍ എടുക്കുമ്പോള്‍ കമ്പനികളായാലും വ്യക്തികളായാലും വളരെ കണിശമായി പഠിച്ചതിന് ശേഷമേ പോളിസികള്‍ എടുക്കാന്‍ പാടുള്ളു എന്നാണെനിക്ക് പറയാനുള്ളത് ബാക്കിയൊക്കെ നിങ്ങള്‍ പറയുക വല്ലതും ഉണ്ടെങ്കില്‍.

Saturday, April 12, 2008

മതവും ശാസ്ത്രവും

കാലഘട്ടം മാറിവരുന്നതനുസരിച്ച്‌ ശാസ്ത്രവളര്‍ച്ചയുടെ തോതിലുണ്ടായ വ്യത്യാസം വളരെ വലുതാണ്. തത്സമയം അനുഭവിപ്പിക്കാനുള്ള ശാസ്ത്രത്തിന്‍റെ കഴിവാണതിനെ ഇത്ര സ്വീകാര്യമാക്കുന്നത്.


ശാസ്ത്രത്തിന് ലഭിച്ച സ്വീകാര്യതയെ മറ്റൊരു തത്വത്തിന്റെ സാധൂകരണത്തിന് കൂട്ടുപിടിക്കുന്നത്‌ നല്ലൊരു പ്രവണതയല്ല. ഒരു പ്രധാന തത്വത്തിന്റെ ശാഖകളുടെ വിവരണത്തിനോ വിശദീകരണത്തിനോ ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നതില്‍ തെറ്റില്ലെങ്കിലും, ഇന്‍റെര്‍പ്രിട്ടേഷന്‍ വഴി മാത്രം ലഭിക്കുന്നയിടങ്ങളില്‍ ഈ സഹായം പ്രധാനഭാഗത്തിനായി ഉപയോഗിക്കപ്പെട്ടാല്‍, ചിലപ്പോഴൊക്കെ മാറ്റം വന്നിട്ടുള്ള ശാസ്ത്രതത്വങ്ങളെ ക്ഷമയോടെ ഉള്‍ക്കൊള്ളാനും തിരുത്തപ്പെട്ടതുള്‍ക്കൊണ്ടതും എല്ലായിടങ്ങളിലും പ്രായോഗീകമായിക്കൊള്ളണമെന്നില്ല അവിടെയാണപകടം.

മതവിശ്വാസപ്രമാണങ്ങള്‍ക്ക്‌ സ്വയം നില്‍ക്കാനും വിശ്വസിക്കപ്പെടാനുമുള്ള ശക്തി ഉണ്ടായിരിക്കുന്നിടത്തോളം കാലം മാറ്റം വന്നേക്കാവുന്ന ശാസ്ത്ര തത്വങ്ങളുടെ സഹായമുപയോഗിക്കുന്നത്‌ തെറ്റായ പ്രവണതയാണെന്ന് ഈ വിഷയങ്ങളില്‍ സ്ഥിരമായിടപെടുന്നവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഡിസ്‌ക്ലൈമര്‍ :

ഇതൊരു വിവാദത്തിനിട്ട പോസ്റ്റല്ല, ഇന്‍റെര്‍പ്രിട്ടേഷന്‍ വഴി ശാസ്ത്രത്തെ, മതവിശ്വാസത്തെ ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള ഉപയോഗപ്പെടുത്തലിനെ ഞാന്‍ എങ്ങിനെ നോക്കിക്കാണുന്നു എന്നത് മാത്രമാണ്.